ഗാസയിലെ ആശുപത്രിയില്‍ സ്‌ഫോടനം; അറബ് നേതാക്കളുമായുള്ള ബൈഡന്റെ കൂടിക്കാഴ്ച റദ്ദാക്കി

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ജോര്‍ദാന്‍ രാജാവ് അബ്ദുള്ള, ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് എല്‍ സിസ്സി, പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവരുമായി നടക്കാനിരുന്ന ഉച്ചകോടി റദ്ദാക്കിയതായി ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാദി അറിയിച്ചു.

author-image
Priya
New Update
ഗാസയിലെ ആശുപത്രിയില്‍ സ്‌ഫോടനം; അറബ് നേതാക്കളുമായുള്ള ബൈഡന്റെ കൂടിക്കാഴ്ച റദ്ദാക്കി

 

ജെറുസലേം: യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ജോര്‍ദാന്‍ രാജാവ് അബ്ദുള്ള, ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് എല്‍ സിസ്സി, പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവരുമായി നടക്കാനിരുന്ന ഉച്ചകോടി റദ്ദാക്കിയതായി ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാദി അറിയിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ജോര്‍ദാനിലെ അമ്മാനിലെ മറ്റ് നേതാക്കളും തമ്മിലുള്ള ഉച്ചകോടിയില്‍ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞ് പിന്തുണ വര്‍ധിപ്പിക്കാനുള്ള യുഎസിന്റെ നയതന്ത്ര ശ്രമങ്ങള്‍ അവതാളത്തിലായി.

ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ വന്‍ സ്‌ഫോടനമാണ് തിരിച്ചടിയായത്. സ്‌ഫോടനത്തില്‍ നൂറോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.  ചൊവ്വാഴ്ച അല്‍ അഹ്ലി ആശുപത്രിക്ക് നേരെയുണ്ടായ സ്‌ഫോടനത്തിന് കാരണം ഇസ്രയേല്‍ വ്യോമാക്രമണമാണെന്ന് ഹമാസ് കുറ്റപ്പെടുത്തി.

എന്നാല്‍ ഇസ്ലാമിക വിമത വിഭാഗത്തിന്റെ തെറ്റായ റോക്കറ്റാണ് സ്ഫോടനത്തിന് കാരണമായതെന്ന ആരോപണത്തെ ഇസ്രായേല്‍ ശക്തമായി നിഷേധിച്ചു.

ആശുപത്രിയില്‍ നടന്ന കൂട്ടക്കൊല ശത്രുവിന്റെ ക്രൂരതയും നശിപ്പിക്കണമെന്നുള്ള വികാരത്തേയുമാണ് കാണിക്കുന്നതെന്ന് ഹമാസ് ലീഡര്‍ ഇസ്മയില്‍ ഹനിയെ പറഞ്ഞു.

israel hamas war joe biden