വിവാഹം കഴിക്കാതെ ഐപിസി 498 പ്രകാരം കേസെടുക്കാനാവില്ല; ശിക്ഷ റദ്ദാക്കി ഹൈക്കോടതി

വിവാഹം കഴിക്കാതെ പങ്കാളിക്കൊപ്പം താമസിച്ച സ്ത്രീ ജീവനൊടുക്കിയ കേസില്‍ പങ്കാളിയെയും കുടുംബത്തെയും ശിക്ഷിച്ച നടപടി റദ്ദാക്കി ഹൈക്കോടതി. വിവാഹിതരാവാതെ ഒരുമിച്ച് താമസിക്കുന്നവരെ ഭാര്യാഭര്‍ത്താക്കന്മാരി കണക്കാക്കാനാവില്ല.

author-image
Web Desk
New Update
വിവാഹം കഴിക്കാതെ ഐപിസി 498 പ്രകാരം കേസെടുക്കാനാവില്ല; ശിക്ഷ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: വിവാഹം കഴിക്കാതെ പങ്കാളിക്കൊപ്പം താമസിച്ച സ്ത്രീ ജീവനൊടുക്കിയ കേസില്‍ പങ്കാളിയെയും കുടുംബത്തെയും ശിക്ഷിച്ച നടപടി റദ്ദാക്കി ഹൈക്കോടതി. വിവാഹിതരാവാതെ ഒരുമിച്ച് താമസിക്കുന്നവരെ ഭാര്യാഭര്‍ത്താക്കന്മാരി കണക്കാക്കാനാവില്ല.

അതിനാല്‍, പങ്കാളിയുടെ വീട്ടിലെ പീഡനത്തിനെതിരെ ഐപിസി 498 എ പ്രകാരം നടപടി സ്വീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

നിയമസാധുതയുള്ള വിവാഹത്തില്‍ മാത്രമേ ഐപിസി 498 എ പ്രകാരം നിയമനടപടി സ്വീകരിക്കാനാവൂ. അതിനാല്‍, ആത്മഹത്യാ പ്രേരണയ്ക്കും ഭര്‍തൃവീട്ടിലെ പീഡനത്തിനുമെതിരെ എടുത്ത കേസുകള്‍ നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് സോഫി തോമസ് വ്യക്തമാക്കി.

യുവാവും യുവതിയും വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുകയുമായിരുന്നു. യുവതി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. യുവാവിന്റെ കുടുംബത്തില്‍ നിന്നുള്ള മോശം പെരുമാറ്റത്തെത്തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തത് എന്നാണ് കേസ്.

കേസില്‍ വിചാരണക്കോടതി യുവാവിനെയും കുടംബാംഗങ്ങളെയും ശിക്ഷിച്ചു. എന്നാല്‍ അപ്പീല്‍ കോടതി ശിക്ഷ റദ്ദാക്കി. ഇതിനെതിരേ നല്‍കിയ റിവ്യൂ ഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണമുണ്ടായത്.

 

 

marriage kerala High Court police