/kalakaumudi/media/post_banners/3e8c5b00f29ca197bb915de36a8c30b4d5de7e9acafc647ade5da294cbb7aecb.jpg)
തിരുവനന്തപുരം: വൈദ്യുതി സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ സെല്ലുകൾ രൂപീകരിക്കാൻ നിർദ്ദേശം. സബ് ഡിവിഷണൽ, സർക്കിൾ തലത്തിൽ സെല്ലുകൾ ആറുമാസത്തിനുള്ളിൽ രൂപീകരിക്കാനാണ് റെഗുലേറ്ററി നിർദ്ദേശം. ഇതിനായി കെ.എസ്.ഇ.ബി യെ രണ്ടുതട്ടുകളായി വേർതിരിക്കും.
സബ്ഡിവിഷൻ തലത്തിലെ സമിതി ഗാർഹിക ഉപഭോക്താക്കളുടെയും ലോടെൻഷൻ ഉപഭോക്താക്കളുടെയും പരാതികൾ കേൾക്കും. വ്യവസായ വാണിജ്യ ഉപഭോക്താക്കളുടെ (എച്ച്.ടി.ആൻഡ് ഇ.എച്ച്.ടി) പരാതികൾ കേൾക്കുത് സർക്കിൾ തലത്തിലെ സമിതിയായിരിക്കും.
കൊട്ടാരക്കര, എറണാകുളം കോഴിക്കോട് എന്നീ മൂന്ന് ഉപഭോകൃത പരിഹാര ഫോറങ്ങളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഇതിനെ ആശ്രയിക്കാൻ ഉപഭോക്താവ് കുറഞ്ഞത് 100 കിലോമീറ്റർ എങ്കിലും യാത്ര ചെയ്യണം, ഇത് പരിഹരിക്കാൻ ഒരു ഫോറം കുടി സ്ഥാപിക്കണം എന്നും കമ്മീഷൻ നിർദേശിക്കുന്നു.
കൂടാതെ സോളാർ ഉപഭോക്താക്കളുടെ പ്രതിനിധിയെയും ഫോറത്തിൽ ഉൾപെടുത്താൻ നിർദ്ദേശമുണ്ട്. ഫോറങ്ങൾ മാസത്തിലൊരിക്കൽ അവയുടെ പരിധിയിലെ ജില്ലകളിലും പരാതി നൽകണം.
ഉപഭോക്തൃ ഗ്രൂപ്പുകളെ വൈദ്യുതിമേഖലയെയും അവകാശങ്ങളെയും കുറിച്ച് ബോധവത്കരിക്കാൻ കസ്യൂമർ അഡ്വക്കസി സെല്ലും രൂപവത്കരിക്കാൻ പദ്ധതിയുണ്ട്. റെഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കു ഉദ്യോഗസ്ഥന് കീഴിലായിരിക്കും ഇതിന്റെ പ്രവർത്തനം.