ഭീകരാക്രമണമെന്ന് പറയാനായിട്ടില്ല, ഇന്റലിജന്‍സ് വിവരം ഉണ്ടായിരുന്നില്ല ; കളമശ്ശേരി സ്‌ഫോടനത്തില്‍ ഡിജിപിയുടെ പ്രതികരണം

കളമശ്ശേരിയിലേത് ഐഇഡി(ഇംപ്രുവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ആക്രമണമാണെന്ന് ഡിജിപി ഷേഖ് ദര്‍വേസ് സാഹെബ്. ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിവരികയാണ്.

author-image
Web Desk
New Update
ഭീകരാക്രമണമെന്ന് പറയാനായിട്ടില്ല, ഇന്റലിജന്‍സ് വിവരം ഉണ്ടായിരുന്നില്ല ; കളമശ്ശേരി സ്‌ഫോടനത്തില്‍ ഡിജിപിയുടെ പ്രതികരണം

തിരുവനന്തപുരം: കളമശ്ശേരിയിലേത് ഐഇഡി(ഇംപ്രുവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ആക്രമണമാണെന്ന് ഡിജിപി ഷേഖ് ദര്‍വേസ് സാഹെബ്. ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തിന് പത്യേക സംഘത്തിന് രൂപം നല്‍കും. കുറ്റക്കാരെ കണ്ടെത്തുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും ഡിജിപി പറഞ്ഞു.

തെറ്റായ പ്രചാരണങ്ങള്‍ നടത്തരുത്.ഈ ഘട്ടത്തില്‍ ഭീകരാക്രമണ സാധ്യത പറയാനാകില്ല. അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂ.ഇത് സംബന്ധിച്ച് ഇന്റലിജന്‍സ് വിവരം ഉണ്ടായിരുന്നില്ല. കേന്ദ്ര ഏജന്‍സികളോട് സംസാരിച്ചിട്ടില്ലെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. 36 പേര്‍ ചികിത്സയിലാണെന്നും ഡിജിപി അറിയിച്ചു.

kochi Latest News newsupdate kalamassery blast blast