വിദ്വേഷ പ്രസംഗം; അരുന്ധതി റോയ് അടക്കമുള്ളവര്‍ക്കെതിരായ കേസില്‍ തുടര്‍ നടപടിക്ക് അനുമതി

വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് 2010 ല്‍ പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് അടക്കം 4 പേര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി. കെ സക്‌സേന തുടര്‍നടപടിക്ക് അനുമതി നല്‍കി.

author-image
Priya
New Update
വിദ്വേഷ പ്രസംഗം; അരുന്ധതി റോയ് അടക്കമുള്ളവര്‍ക്കെതിരായ കേസില്‍ തുടര്‍ നടപടിക്ക് അനുമതി

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് 2010 ല്‍ പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് അടക്കം 4 പേര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി. കെ സക്‌സേന തുടര്‍നടപടിക്ക് അനുമതി നല്‍കി. ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യയില്‍ നിന്ന് സ്വാതന്ത്രം നേടാന്‍ ശ്രമിക്കണമെന്നും പ്രസംഗത്തില്‍ പറഞ്ഞുവെന്നാണ് ആരോപണം.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഭീകരപ്രവര്‍ത്തന നിരോധന നിയമത്തിലേയും വകുപ്പുകള്‍ പ്രകാരം അരുന്ധതി റോയ്, കാശ്മീര്‍ കേന്ദ്ര സര്‍വകലാശാലയിലെ മുന്‍ പ്രഫസര്‍ ഷെയ്ക് ഷൗക്കത്ത് ഹുസൈന്‍, കശ്മീരിലെ വിഘടനവാദി നേതാവ് സയ്യദ് അലി ഷാ ഗീലാനി, ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ സയ്യദ് അബ്ദുല്‍ റഹ്മാന്‍ ഗീലാനി എന്നിവര്‍ക്കെതിരെയാണ് കേസ്.

കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണെഴ്‌സ് 2010 ഒക്ടോബറില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ചുള്ള സുശില്‍ പണ്ഡിറ്റിന്റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി 2010 ല്‍ നല്‍കിയ നിര്‍ദേശമനുസരിച്ചാണ് കേസ് എടുത്തത്.

arundhati roy hate speech