പ്രധാനമന്ത്രിക്കെതിരായ ദുശ്ശകുനം പരാമര്‍ശം: രാഹുല്‍ ശനിയാഴ്ച ആറ് മണിയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദുശ്ശകുനം, പോക്കറ്റടിക്കാരന്‍ എന്നിങ്ങനെ വിളിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശനിയാഴ്ച ആറ് മണിക്കുള്ളില്‍ നേരിട്ടെത്തി മറുപടി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടു.

author-image
Web Desk
New Update
പ്രധാനമന്ത്രിക്കെതിരായ ദുശ്ശകുനം പരാമര്‍ശം: രാഹുല്‍ ശനിയാഴ്ച ആറ് മണിയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദുശ്ശകുനം, പോക്കറ്റടിക്കാരന്‍ എന്നിങ്ങനെ വിളിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശനിയാഴ്ച ആറ് മണിക്കുള്ളില്‍ നേരിട്ടെത്തി മറുപടി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടു.

ഇന്ത്യ - ആസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രിയെയാണ് രാഹുല്‍ ഗാന്ധി ദുശ്ശകുനമെന്ന് വിളിച്ചത്. ഇന്ത്യന്‍ കളിക്കാര്‍ നല്ല നിലയില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നുവെന്നും എന്നാല്‍ ദുശ്ശകുനമെത്തിയതോടെ പിന്നീടങ്ങോട്ട് ടീമിന്റെ കളി മോശമാകുകയും തോല്‍ക്കുകയുമായിരുന്നുവെന്നുമാണ് രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച്ച തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോള്‍ പറഞ്ഞത്.

രാജസ്ഥാനിലെ ഭരത്പൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് നരേന്ദ്ര മോദിയെ പോക്കറ്റടിക്കാരന്റെ സഹായി എന്ന് വിശേഷിപ്പിച്ചത്. ഒരാള്‍ നേരിട്ട് പോക്കറ്റടിക്കുമ്പോള്‍ ഒരു സഹായി ആളുകളുടെ ശ്രദ്ധ തിരിക്കും. മറ്റൊരു സഹായി പോക്കറ്റടിക്കാരനെ ആരെങ്കിലും എതിര്‍ത്താല്‍ അവരെ ആക്രമിക്കും. ഇന്ത്യയില്‍ അദാനി പോക്കറ്റടിക്കാരനും ആളുകളുടെ ശ്രദ്ധ തിരിക്കുന്ന സഹായി നരേന്ദ്ര മോദിയും പോക്കറ്റടിക്കാരനെ എതിര്‍ക്കുന്നവരെ ആക്രമിക്കുന്ന സഹായി അമിത് ഷായുമാണെന്നായിരുന്നു രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചത്. ഇതിനെതിരെ ബിജെപി നല്‍കിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.

india rahul gandhi election commission