കുട്ടിയുടെ പേരിനെ ചൊല്ലി തര്‍ക്കം; ഒടുവില്‍ ഹൈക്കോടതി പേരിട്ടു

By Web desk.01 10 2023

imran-azhar


കൊച്ചി: മകളുടെ പേരിനെ ചൊല്ലിയുള്ള ദമ്പതികളുടെ തര്‍ക്കത്തില്‍ ഇടപെട്ട് ഹൈക്കോടതി. വേര്‍പിരിഞ്ഞ ദമ്പത്തികള്‍ കുഞ്ഞിന്റെ പേരിനെ ചൊല്ലി തര്‍ക്കമുണ്ടായതോടെയാണ് ഹൈക്കോടതി കുഞ്ഞിന് പേര് നിര്‍ദേശിച്ചത്.

 

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ രക്ഷിതാവാണെന്നത് ഉള്‍പ്പെടെയുള്ള 'പേരന്‍സ് പാട്രിയ' എന്ന നിയമാധികാരം പ്രയോഗിച്ചാണു മാതാവിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. പേരില്ലാത്തത് കുഞ്ഞിന്റെ ക്ഷേമത്തിന് ഗുണകരമല്ലെന്ന് വിശദീകരിച്ചാണ് കോടതി സവിശേഷാധികാരം ഉപയോഗിച്ചത്.

 

പേരന്‍സ് പാടിയ അധികാരം ഉപയോഗിക്കുമ്പോള്‍ മാതാപിതാ ക്കളുടെയല്ല, കുട്ടിയുടെ അവകാ ശത്തിനാണു പരമപ്രാധാന്യം നല്‍കേണ്ടതെന്നു കോടതി പറഞ്ഞു.

 

അമ്മയോടൊപ്പമാണു 4 വയസ്സുള്ള കുട്ടി താമസിക്കുന്നത്. കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്ക്റ്റില്‍ പേരു നല്‍കിയിരുന്നില്ല.സ്‌കളില്‍ ചേര്‍ക്കാന്‍ എത്തിയപ്പോള്‍ പേരില്ലാത്ത ജനന സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചില്ല.

 

കുട്ടിയുടെ അമ്മ പേര് നിശ്ചയിച്ച് റജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും മാതാപിതാക്കള്‍ ഇരുവരും ഹാജരാകണമെന്നു റജിസ്ട്രാര്‍ നിഷ്‌കര്‍ഷിച്ചു. എന്നാല്‍, മറ്റൊരു പേര് നല്‍കണമെന്നു പിതാവ് ആവശ്യ പ്പെട്ടതോടെ തര്‍ക്കമായി.

 

ഭാര്യ കുടുംബ കോടതിയെ സമീപിച്ചെങ്കിലും റജിസ്‌ട്രേഷന് നടപടിയുണ്ടായില്ല. തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്.

 

കുട്ടിക്കു പേര് വേണമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണെന്നും ഇക്കാര്യത്തില്‍ ദമ്പതികള്‍ക്കും തര്‍ക്കമില്ലെന്നും കോടതി പറഞ്ഞു. തര്‍ക്കം തീര്‍ക്കാന്‍ കുട്ടിക്ക് മാതാവു നല്‍കിയ പേരിനൊപ്പം പിതാവിന്റെ പേരും ചേര്‍ക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കുട്ടി ഇപ്പോള്‍ മാതാവിനൊപ്പം കഴിയു ന്നതിനാല്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട പേരിനു മുന്‍ഗണന നല്‍കാവുന്നതാണെന്നു കോടതി പറഞ്ഞു.

 

ഈ പേരില്‍ ഹര്‍ജിക്കാരിക്ക് പുതിയ അപേക്ഷ നല്‍കാം. മാതാപിതാക്കള്‍ രണ്ട് പേരുടെയും അനുമതി നിഷ്‌കര്‍ഷിക്കാതെ പേര് റജിസ്റ്റര്‍ ചെയ്യാന്‍ റജിസ്ട്രാര്‍ക്കും കോടതി നിര്‍ദേശം നല്‍കി.

 

ജനന മരണ റജിസ്‌ട്രേഷന്‍ വ്യവസ്ഥകളില്‍ 'പേരന്റ് എന്നാല്‍, മാതാവോ പിതാവോ മാത്രമാണെന്നും ചില അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഇരുവരും ഒന്നിച്ച് എന്ന രീതിയില്‍ പരാമര്‍ശിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍, മാതാപി താക്കളില്‍ ഒരാള്‍ക്ക് കുട്ടിയുടെ പേര് റജിസ്റ്റര്‍ ചെയ്യാനാവുംമെന്നും തിരുത്തണമെങ്കില്‍ മറ്റെയാള്‍ക്കു നിയമ നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.


കുട്ടിയുടെ കസ്റ്റഡി അവകാശമുള്ള രക്ഷിതാവിന് പേര് തിരുത്താമെന്ന 2016 ലെ സര്‍ക്കുലര്‍ ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് സര്‍ക്കുലര്‍ റദ്ദാക്കിയത്.

 

OTHER SECTIONS