ഇന്ത്യ നിലകൊള്ളുന്നത് ലോകത്തിന്റെ സുസ്ഥിര ഭാവിക്കായ്: വി. മുരളീധരന്‍

വസുധൈവ കുടുംബകം എന്ന ദര്‍ശനത്തില്‍ ഊന്നിയ ഇന്ത്യയുടെ വിദേശനയം ലക്ഷ്യം വയ്ക്കുന്നത് ആഗോള സമാധാനവും സമൃദ്ധിയുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മനുഷ്യ കേന്ദ്രീകൃതമായ സുസ്ഥിര വികസനത്തിന് ആഹ്വാനം ചെയ്ത, ഇന്ത്യ അധ്യക്ഷത വഹിച്ച ജി 20 ഉച്ചകോടി ലോക നാള്‍വഴിയിലെ നാഴികക്കല്ലായി മാറിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

author-image
Web Desk
New Update
ഇന്ത്യ നിലകൊള്ളുന്നത് ലോകത്തിന്റെ സുസ്ഥിര ഭാവിക്കായ്: വി. മുരളീധരന്‍

ന്യൂഡല്‍ഹി: വസുധൈവ കുടുംബകം എന്ന ദര്‍ശനത്തില്‍ ഊന്നിയ ഇന്ത്യയുടെ വിദേശനയം ലക്ഷ്യം വയ്ക്കുന്നത് ആഗോള സമാധാനവും സമൃദ്ധിയുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മനുഷ്യ കേന്ദ്രീകൃതമായ സുസ്ഥിര വികസനത്തിന് ആഹ്വാനം ചെയ്ത, ഇന്ത്യ അധ്യക്ഷത വഹിച്ച ജി 20 ഉച്ചകോടി ലോക നാള്‍വഴിയിലെ നാഴികക്കല്ലായി മാറിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ജപ്പാനിലെ ഒയിറ്റയിലെ റിറ്റ്സുമൈക്കന്‍ ഏഷ്യാ പസഫിക് സര്‍വകലാശാലയില്‍ 'ഇന്ത്യയും വളരുന്ന ലോകവും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു വി. മുരളീധരന്‍. ഇന്ത്യ വീക്ക് - വാരാചരണം വിപുലമായി സംഘടിപ്പിച്ചതിന് സര്‍വകലാശാല സമൂഹത്തെ കേന്ദ്രമന്ത്രി അനുമോദിച്ചു.

ഒയിറ്റ ഗവര്‍ണര്‍ കിച്ചിറോ സാറ്റോയുമായും വി. മുരളീധരന്‍ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. കോബെയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധികളുമായും അദ്ദേഹം സംവദിച്ചു.

ഹിരോഷിമ പീസ് മെമ്മോറിയലിലും കേന്ദ്രമന്ത്രി സന്ദര്‍ശനം നടത്തി. സ്മൃതികുടീരത്തില്‍ അദ്ദേഹം പ്രാര്‍ത്ഥന നടത്തി. ഹിരോഷിമയില്‍ മഹാത്മാഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമയില്‍ വി. മുരളീധരന്‍ പുഷ്പാര്‍ച്ചന നടത്തി. ത്രിദിന ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി മന്ത്രി മടങ്ങി.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

 

  

japan v muraleedharan india