ലഷ്‌ക്കര്‍ ഇ തൊയ്ബയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇസ്രായേല്‍

ആറ് ജൂത പൗരന്മാരുള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാര്‍ഷിക ദിനമടുത്തിരിക്കെ ലഷ്‌ക്കര്‍ ഇ തൊയ്ബയെ ഇസ്രായേല്‍ ഭീകര സംഘടനയായി പ്രഖ്യാപിച്ചു.

author-image
Web Desk
New Update
ലഷ്‌ക്കര്‍ ഇ തൊയ്ബയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇസ്രായേല്‍

ന്യൂഡല്‍ഹി: ആറ് ജൂത പൗരന്മാരുള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാര്‍ഷിക ദിനമടുത്തിരിക്കെ ലഷ്‌ക്കര്‍ ഇ തൊയ്ബയെ ഇസ്രായേല്‍ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെടാതെയായിരുന്നു ഇസ്രായേലിന്റെ ഈ സുപ്രധാന നീക്കം. ഇന്ത്യ ആവശ്യപ്പെടാതെ തന്നെ ഇതിനാവശ്യമായ എല്ലാ നടപടികളും ഔദ്യോഗികമായി പൂര്‍ത്തിയാക്കി ലഷ്‌ക്കര്‍ ഇ തൊയ്ബയെ നിയമ വിരുദ്ധ, ഭീകരവാദ സ്ഥഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ഇസ്രായേല്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.

മാരകമായ ഭീകരവാദ സംഘടനയെന്ന് ഇസ്രായേല്‍

നൂറുകണക്കിന് ഇന്ത്യക്കാരുടെയും മറ്റുള്ളവരുടെയും മരണത്തിന് ഉത്തരവാദികളാണ് ലഷ്‌കര്‍ ഇ തൊയ്ബയെന്ന് ഇസ്രായേലിന്റെ പ്രസ്താവനയില്‍ പറയുന്നു. 2008 നവംബര്‍ 26 ലെ അതിന്റെ ഹീനവും ഭീകരവുമായ നടപടികള്‍ സമാധാനം ആഗ്രഹിക്കുന്ന രാജ്യങ്ങളിലും സമൂഹങ്ങളിലും ഇപ്പോഴും പ്രതിദ്ധ്വനിക്കുന്നു. പ്രസ്താവനയില്‍ പറയുന്നു.

2008 നവംബര്‍ 26 ന് ആരംഭിച്ച ലഷ്‌ക്കര്‍ ഇ തൊയ്ബയുടെ ഭീകരാക്രമണത്തില്‍ വിദേശ പൗരന്മാര്‍ ഉള്‍പ്പെടെ 166 പേരാണ് മരിച്ചത്. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. മൂന്ന് ദിവസമാണ് ഭീകരാക്രമണം നീണ്ട് നിന്നത്. ഛത്രപതി ശിവജി റെയില്‍വെ സ്റ്റേഷന്‍, ലിയോപോള്‍ഡ് കഫെ, രണ്ട് ആശുപത്രികള്‍, ഒരു തിയേറ്റര്‍, നരിമാന്‍ ഹൗസ്, ഒബ്‌റോയ് ട്രൈഡന്റ്, താജ്മഹല്‍ പാലസ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം.

israel india Lashkar-e-Taiba world news