/kalakaumudi/media/post_banners/23dfca57799e2fe401df795f8f650992e697a3be381109f14cf2cae514f6d0e6.jpg)
ടെല്‍ അവീവ്: പലസ്തീനികള്‍ക്കുള്ള മാനുഷിക സഹായത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അമേരിക്കയുടെ ഉന്നത നയതന്ത്രജ്ഞന്‍ മിഡില്‍ ഈസ്റ്റ് പര്യടനത്തിന് സമ്മര്‍ദ്ദം ചെലുത്തിയതിന് പിന്നാലെ ഗാസയെ രണ്ടായി ഭാഗിച്ച് ക്രമണങ്ങള്‍ നടത്തുകയാണെന്ന് ഇസ്രായേല്‍.
ഇസ്രയേല്‍ സൈന്യം ഗാസയെ പൂര്‍ണമായി വളഞ്ഞിട്ടുണ്ടെന്നും തെക്കന്‍ ഗാസ വടക്കന്‍ ഗാസ എന്നിങ്ങനെ രണ്ടായി വിഭജിച്ചിട്ടുണ്ടെന്നും സൈനിക വക്താവ് ഡാനിയല്‍ ഹഗറി പറഞ്ഞു. ബ്ലിങ്കെന്‍ പലസീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കണ്ടിരുന്നു.
ഗാസയിലേത് വംശഹത്യ ആണെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധത്തില്‍ 9,770 പേര്‍ മരിച്ചതായും അതില്‍ കൂടുതല്‍ സാധാരണക്കാരാണെന്നും ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെ ടെലികമ്മ്യൂണിക്കേഷന്‍ മൂന്നാമതും വിച്ഛേദിച്ചു.
ഗാസയിലെ ഉയരുന്ന മരണസംഖ്യയില്‍ ലോകം ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബന്ദികളെ തിരിച്ചയക്കുന്നതുവരെ വെടിനിര്‍ത്തല്‍ ഉണ്ടാകില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.
ടാങ്കുകളും കവചിത ബുള്‍ഡോസറുകളും മണലിലൂടെ പോകുമ്പോള്‍ സൈനികര്‍ വീടുതോറും കയറിയിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സൈന്യം പുറത്ത് വിട്ടു.