കാലാവസ്ഥ നിരീക്ഷണത്തിൽ പുതുചരിത്രമെഴുതാൻ ഇൻസാറ്റ്-3DS; വിക്ഷേപണം ഫെബ്രുവരിയിലെന്ന് സൂചന!

കാലാവസ്ഥ നിരീക്ഷണ ഉപ​ഗ്രഹങ്ങളുടെ പരമ്പരയിൽപ്പെട്ടതാണ് ഇൻസാറ്റ്-3DS. ജിഎസ്എൽവിയുടെ ചിറകിലേറി കുതിക്കുന്ന ഉപ​ഗ്രഹം കാലാവസ്ഥ നിരീക്ഷണത്തിൽ നിർണായക വിവരങ്ങൾ കൈമാറും.

author-image
Greeshma Rakesh
New Update
കാലാവസ്ഥ നിരീക്ഷണത്തിൽ പുതുചരിത്രമെഴുതാൻ ഇൻസാറ്റ്-3DS; വിക്ഷേപണം ഫെബ്രുവരിയിലെന്ന് സൂചന!

ബെംഗളൂരു: വിജയകുതിപ്പ് തുടരുന്നതിനിടെ പുതിയ ദൗത്യത്തിനൊരുങ്ങി ഐഎസ്ആർഒ.ലിക്വിഡ് പ്രൊപ്പല്ലന്റ് ഉപയോഗിക്കുന്ന നൂതന റോക്കറ്റായ ഇൻസാറ്റ്-3DS ഉപഗ്രഹ വിക്ഷേപണത്തിനാണ് ഐഎസ്ആർഒ തയ്യാറെടുക്കുന്നത്.

ഫെബ്രുവരിയിൽ വിക്ഷേപണം നടക്കുമെന്ന് ഐഎസ്ആർഒ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. ഉപഗ്രഹം വിക്ഷേപണ വാഹനവുമായി സംയോജിപ്പിക്കുന്ന പ്രക്രിയയിലാണെന്നും അന്തിമ വിക്ഷേപണ ദിവസത്തിനായി കാത്തിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹങ്ങളുടെ പരമ്പരയിൽപ്പെട്ടതാണ് ഇൻസാറ്റ്-3DS. ജിഎസ്എൽവിയുടെ ചിറകിലേറി കുതിക്കുന്ന ഉപഗ്രഹം കാലാവസ്ഥ നിരീക്ഷണത്തിൽ നിർണായക വിവരങ്ങൾ കൈമാറും. ഇന്ത്യൻ കാലാവസ്ഥ സംഘടനയും (ഐഎംഡി)ഐഎസ്ആർഒയും സംയുക്തമായി സഹകരിച്ചാണ് ദൗത്യം നിർവഹിക്കുക. ഇൻസാറ്റ്-3D, ഇൻസാറ്റ്-3DR എന്നിവ ഇതിനോടകം തന്നെ ഭ്രമണപഥത്തിലുണ്ട്.

എട്ട് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ജിഎസ്എൽവിയിൽ വിക്ഷേപണം നടത്തുക. അടുത്തിടെ ഇന്ത്യയുടെ ദൗത്യങ്ങൾ നിറവേറ്റാനായി പിഎസ്എൽവി വിക്ഷേപണ വാഹനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഈ വർഷം കുറഞ്ഞത് 12 വിക്ഷേപണങ്ങളെങ്കിലും നടത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഈ മാസം ആദ്യം പറഞ്ഞിരുന്നു.

അതെസമയം ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാനിനായുള്ള നിരവധി പരീക്ഷണങ്ങളും സാങ്കേതിക പ്രദർശനങ്ങളും വരും മാസങ്ങളിൽ നടക്കും.മൂന്ന് അംഗ സംഘത്തെ മൂന്ന് ദിവസത്തെ ദൗത്യത്തിനായി 400 കിലോമീറ്റർ ഭ്രമണപഥത്തിൽ എത്തിച്ച് അവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതാണ് ദൗത്യം.

യഥാർത്ഥ മനുഷ്യരുള്ള ദൗത്യത്തിൽ, ബഹിരാകാശയാത്രികരെ സുരക്ഷിതമായി ഭൂമിയിലേക്ക് കൊണ്ടുപോകുന്നതിനും തിരികെ കൊണ്ടുവരുന്നതിനും സംവിധാനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ നിരവധി തവണ പരിശോധനകൾ നടത്തും.

Meteorological Organisation 3DSIndia Insat isro