കര്‍ണാടക ഖനി വകുപ്പ് ഉദ്ധ്യോഗസ്ഥ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍

ബെംഗളൂരു: കര്‍ണാടക ഖനി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ദൊഡ്ഡക്കല്ലസാന്ദ്ര സുബ്രഹ്‌മണ്യപുരയിലെ ഗോകുലം അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന പ്രതിമയെ (37) ആണ് ഞായറാഴ്ച രാവിലെയോടെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

author-image
Web Desk
New Update
കര്‍ണാടക ഖനി വകുപ്പ് ഉദ്ധ്യോഗസ്ഥ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍

 

ബെംഗളൂരു: കര്‍ണാടക ഖനി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
ദൊഡ്ഡക്കല്ലസാന്ദ്ര സുബ്രഹ്‌മണ്യപുരയിലെ ഗോകുലം അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന പ്രതിമയെ (37) ആണ് ഞായറാഴ്ച രാവിലെയോടെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച ജോലിക്ക് ശേഷം രാത്രി എട്ട് മണിയോടെ പ്രതിമയെ ഡ്രൈവര്‍ വീട്ടിലാക്കിയിരുന്നു.രാത്രി എട്ടരയോടെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. സംഭവസമയം ഇവരുടെ ഭര്‍ത്താവും മകനും സ്ഥലത്തുണ്ടായിരുന്നില്ല.

ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ സഹോദരനാണ് മൃതദേഹം കണ്ടത്. ഇദ്ദേഹം ശനിയാഴ്ച രാത്രി പ്രതിമയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടര്‍ന്നാണ് രാവിലെ പ്രതിമയുടെ വീട്ടിലേക്ക് പോയത്. ഇദ്ദേഹം തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്.

അടുത്തിടെ പ്രതിമ ചില സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡുകളാണോ കൊലപാതകത്തിന് കാരണമായത് എന്നാണ് സഹപ്രവര്‍ത്തകരുടെ സംശയം.

'പ്രതിമ വളരെ ഊര്‍ജസ്വലയായിരുന്നു. അവരുടെ കഠാനാധ്വാനം കൊണ്ട് വകുപ്പിലും നല്ല സല്‍പ്പേര് ഉണ്ടാക്കിയിരുന്നു. വളരെ ധൈര്യശാലിയായിരുന്നു. റെയ്ഡുകളിലും തുടര്‍ നടപടികളിലും അവള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വലിയ പ്രശസ്തി നേടിയിരുന്നു. അവള്‍ അടുത്തിടെ ചില സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി' കര്‍ണാടക മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം പ്രതിമയ്ക്ക് ശത്രുക്കള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ വ്യക്താക്കി. ബംഗളൂരു രാമനഗരയില്‍ പ്രതിമ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. അടുത്തിടെ ഖനി മാഫിയയെ കേന്ദ്രീകരിച്ചായിരുന്നു പ്രതിമ റെയ്ഡ് നടത്തിയിരുന്നത്.

കൊലപാതകം നടന്ന അപ്പാര്‍ട്ട്‌മെന്റില്‍ അഞ്ചുവര്‍ഷത്തോളമായി പ്രതിമ തനിച്ചാണ് താമസിച്ചിരുന്നത്. ഭര്‍ത്താവ് ശിവമോഗ തീര്‍ഥഹള്ളിയിലാണ് താമസം. വിധാന്‍സൗധയ്ക്ക് സമീപത്തെ വി.വി. ടവറിലാണ് പ്രതിമയുടെ ഓഫീസ്.ശനിയാഴ്ച വൈകീട്ട് 6.30 വരെ പ്രതിമ ഓഫീസിലുണ്ടായിരുന്നു.

തറയില്‍ കഴുത്തറത്ത നിലയിലായിരുന്നു മൃതദേഹം. പ്രാഥമികാന്വേഷണത്തില്‍, വീട്ടില്‍നിന്ന് വിലപിടിപ്പുള്ള വസ്തുക്കളൊന്നും നഷ്ടപ്പെട്ടതായി കാണുന്നില്ലെന്നും പൊലീസ് പറഞ്ഞു.

ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്.എസ്.എല്‍.) ഉദ്യോഗസ്ഥരെത്തി സാംപിള്‍ ശേഖരിച്ചു. സുബ്രഹ്‌മണ്യപുര പൊലീസ് കൊലപാതകത്തിന് കേസെടുത്തു. അന്വേഷണത്തിന് മൂന്നു സംഘത്തെ നിയോഗിച്ചതായി ഡി.സി.പി. രാഹുല്‍ കുമാര്‍ ഷഹപുര്‍വാഡ് പറഞ്ഞു. ഖനിമാഫിയയാണോ കൊലപാതകത്തിന് പിന്നിലെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

 

murder Latest News newsupdate mining official