പുടിന് പിന്നാലെ കിമ്മും; ഉത്തര കൊറിയയിലെ സ്ത്രീകളോട് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് കണ്ണീരോടെ കിം

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് പിന്നാലെ ഉത്തര കൊറിയയിലെ സ്ത്രീകളോട് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍.

author-image
Priya
New Update
പുടിന് പിന്നാലെ കിമ്മും; ഉത്തര കൊറിയയിലെ സ്ത്രീകളോട് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് കണ്ണീരോടെ കിം

പ്യോങ്‌യാങ്: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് പിന്നാലെ ഉത്തര കൊറിയയിലെ സ്ത്രീകളോട് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍.

ഉത്തര കൊറിയയിലെ ജനസംഖ്യാ നിരക്ക് കുറയുന്ന സാഹചര്യത്തിലാണ് കിമ്മിന്റെ ആഹ്വാനമെന്ന് വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

സംസാരിക്കുന്നതിനിടെ വികാരാധീനനായ കിം തൂവാല കൊണ്ട് കണ്ണ് തുടയ്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്യോങ്‌യാങില്‍ അമ്മമാര്‍ക്കായി സംഘടിപ്പിച്ച പരിപാടിയിലാണ് രാജ്യത്തിന് കരുത്തേകാന്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് കിം ആവശ്യപ്പെട്ടത്.

ജനന നിരക്ക് വര്‍ദ്ധിപ്പിക്കുക, കുട്ടികള്‍ക്ക് നല്ല സംരക്ഷണവും വിദ്യാഭ്യാസവും നല്‍കുക എന്നിവയെല്ലാം നമ്മുടെ കുടുംബ കാര്യങ്ങളാണെന്ന് കിം പറഞ്ഞു. രാജ്യത്തെ ശക്തിപ്പെടുത്തുന്നതില്‍ അമ്മമാര്‍ വഹിച്ച പങ്കിന് അദ്ദേഹം നന്ദി പറഞ്ഞു.

അതേസമയം, ഉത്തര കൊറിയയിലെ ജനന നിരക്ക് അയല്‍രാജ്യങ്ങളേക്കാള്‍ കൂടുതലാണ്. ദക്ഷിണ കൊറിയയില്‍ ഇതിലും താഴ്ന്ന നിരക്കാണ്. ദക്ഷിണ കൊറിയയിലേത് കഴിഞ്ഞ വര്‍ഷം 0.78 ശതമാനത്തിലേക്കാണ് താഴ്ന്നത്.

അതിനിടെ റഷ്യന്‍ സ്ത്രീകളോട് ആവശ്യപ്പെട്ടത് എട്ടോ അതിലധികമോ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനാണ് റഷ്യന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടത്. ജനസംഖ്യാ നിരക്കിലെ കുറവാണ് ഇവിടെയും കാരണം. റഷ്യയിലെ ജനസംഖ്യ വര്‍ധിപ്പിക്കുക എന്നത് വരും ദശകങ്ങളില്‍ തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്ന് പുടിന്‍ വ്യക്തമാക്കിയിരുന്നു.

north korea kim jong un