/kalakaumudi/media/post_banners/b2b08b3b856f3cee86b2722971ba061482ddcc81a5045c2590c0219895df0614.jpg)
തിരുവനന്തപുരം: ലെവൽക്രോസ് മുക്ത കേരളം പദ്ധതി മുകേനെ സംസ്ഥാനത്ത് പത്തു മേൽപ്പാലങ്ങൾ ഒരുങ്ങുന്നു. ആദ്യ മേൽപ്പാലം ഗുരുവായൂരിൽ നവംബർ 14 ന് പൂർത്തിയായി ശേഷിക്കുന്ന 9 മേൽപ്പാലങ്ങൾ തയ്യാറാവുന്നു.
2021 ൽ തുടങ്ങിയ പദ്ധതിയാണ് ലെവൽ ക്രോസ് മുക്ത കേരളം. ഏതാനും മാസങ്ങൾക്കുള്ളിൽ ശേഷിക്കുന്ന ഒൻപത് പാലങ്ങളും പൂർത്തിയാക്കാനാണ് ശ്രമം.
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ്, കൊല്ലം ജില്ലയിലെ ഇരവിപുരം, മാളിയേക്കൽ മേൽപാലങ്ങൾ, തൃശൂർ ജില്ലയിലെ ഗുരുവായൂർ ചിറങ്ങര മേൽപ്പാലങ്ങൾ
പാലക്കാട് ജില്ലയിലെ വടാനംകുറിശ്ശി, അകത്തേ തറ മേൽപാലങ്ങൾ, മലപ്പുറം ജില്ലയിലെ ചേളാരി ചെട്ടിപ്പടി, താനൂർ തെയ്യാല മേൽപാലങ്ങൾ, കണ്ണൂർ ജില്ലയിലെ തലശ്ശേരി -കൊടുവള്ളി എന്നീ മേൽപ്പാലങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
പാലം പണി അതിവേഗം പൂർത്തിയാക്കാൻ നിരവധി മുൻകരുതലുകളാണ് സർക്കാരെടുത്തത്. പണലഭ്യത ഉറപ്പാക്കാൻ പത്തുപാലത്തിനുമായി 251.48 കോടി രൂപ കിഫ്ബി കണ്ടെത്തി.
ചുമതല നൽകിയത് കേരള റോഡ്സ് ആൻ ബ്രിജകോർപറേഷൻ എന്ന ഒറ്റ ഏജൻസിക്ക് കരാർ നൽകിയത് എസ്പിഎൽ ഇൻഫ്രാസ്ട്രക്ചർ ചെന്നൈ എന്ന കമ്പനിക്കാണ്.
മാനേജ്മെന്റ് കൺസൽറ്റന്റ്: ആർഐടിഇഎസ് ( റൈറ്റ്സ്,ടെക്നിക്കൽ സപ്പോർ കിഫ്ബി അതിവേഗം നിർമ്മാണം പൂർത്തിയാക്കാൻ സംസ്ഥാനത്താദ്യമായി നവീനമായ സ്റ്റീൽ കോംപസിറ്റ് സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചത്.
കുറഞ്ഞ സമയം കൊണ്ട് കാര്യക്ഷമമായി നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത നിർമ്മാണ ചെലവിന്റെ പകുതി തുക റെയിൽവേ നൽകാനും ധാരണയായിട്ടുണ്ട്.