മലയാളി നഴ്‌സിനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് യുഎസ് കോടതി

മലയാളി നഴ്‌സിനെ കുത്തിയതിന് ശേഷം കാര്‍ കയറ്റി കൊന്ന കേസില്‍ ഭര്‍ത്താവിന് യുഎസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഭര്‍ത്താവ് ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യുവിന് (നെവിന്‍ 37) യുഎസിലെ ഫ്‌ലോറിഡയിലുള്ള ബ്രോവഡ് കൗണ്ടി കോടതിയാണ് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ചത്.

author-image
Priya
New Update
മലയാളി നഴ്‌സിനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് യുഎസ് കോടതി

കോട്ടയം: മലയാളി നഴ്‌സിനെ കുത്തിയതിന് ശേഷം കാര്‍ കയറ്റി കൊന്ന കേസില്‍ ഭര്‍ത്താവിന് യുഎസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഭര്‍ത്താവ് ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യുവിന് (നെവിന്‍ 37) യുഎസിലെ ഫ്‌ലോറിഡയിലുള്ള ബ്രോവഡ് കൗണ്ടി കോടതിയാണ് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ചത്.

മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ താമസിക്കുന്ന പിറവം മരങ്ങാട്ടില്‍ ജോയ് മേഴ്‌സി ദമ്പതികളുടെ മകള്‍ മെറിന്‍ ജോയി (27) ആണ് കൊല്ലപ്പെട്ടത്.
ഫിലിപ്പിന് ജയിലില്‍ മോചിതനാകാന്‍ കഴിയില്ലെന്നു യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മയാമിയിലെ കോറല്‍ സ്പ്രിങ്‌സിലുള്ള ബ്രോവഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്‌സായിരുന്ന മെറിന്‍. ജോലി സ്ഥലത്തു നിന്നു മടങ്ങുന്നതിനിടെ ആശുപത്രിയുടെ കാര്‍ പാര്‍ക്കിങ്ങില്‍ 2020 ജൂലൈ 28ന് ആണു പ്രതി മെറിനെ ആക്രമിച്ചത്.

കുത്തിവീഴ്ത്തിയതിന് ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തിയെന്നാണു കേസ്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നു പിരിഞ്ഞു താമസിക്കുന്നതിനിടെയാണു മെറിനെ ഫിലിപ് കൊലപ്പെടുത്തിയത്.

കേസ് വിസ്താരം നടക്കുമ്പോള്‍ കുറ്റം സമ്മതിച്ചതുകൊണ്ട് വധശിക്ഷയില്‍ നിന്നു ഫിലിപ്പിനെ ഒഴിവാക്കി. മാരകായുധം ഉപയോഗിച്ച് ആക്രമിച്ചതിന് 5 വര്‍ഷത്തെ തടവും വിധിച്ചിട്ടുണ്ട്. മെറിനു നീതി ലഭിച്ചതായി അമ്മ മേഴ്‌സി പറഞ്ഞു.

us Crime