നെതന്യഹുവിന്റെ രാജിക്കായി ഇസ്രായേലിൽ വൻപ്രതിഷേധം; ബന്ദികളെ തിരികെകൊണ്ടുവരണമെന്ന ആവശ്യം ശക്തം

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇസ്രയേലിൽ വൻപ്രതിഷേധം.ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറിയുള്ള ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം നെതന്യാഹു ഏറ്റെടുക്കാത്തതില്‍ രാജ്യത്ത് രോഷം ശക്തമാകുകയാണ്.

author-image
Greeshma Rakesh
New Update
നെതന്യഹുവിന്റെ രാജിക്കായി ഇസ്രായേലിൽ വൻപ്രതിഷേധം; ബന്ദികളെ തിരികെകൊണ്ടുവരണമെന്ന ആവശ്യം ശക്തം

 

ജറുസലേം: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇസ്രയേലിൽ വൻപ്രതിഷേധം.ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറിയുള്ള ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം നെതന്യാഹു ഏറ്റെടുക്കാത്തതില്‍ രാജ്യത്ത് രോഷം ശക്തമാകുകയാണ്.മധ്യ ജറുസലേമിലെ നെതന്യാഹുവിന്റെ ഔദ്യോഗികവസതിക്കുമുന്നില്‍ നടന്ന പ്രതിഷേധ റാലിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്.അതെസമയം ഹമാസ് പിടികൂടിയ 240 ബന്ദികളുടെ മോചനവും അനിശ്ചിതത്വത്തിലാണ്.

അതെസമയം ടെൽ അവീവിൽ നടന്ന പ്രകടനത്തിൽ പ്രതിഷേധക്കാർ പതാകകൾ വീശുകയും ഗാസയിൽ ബന്ദികളാക്കിയ ചിലരുടെ ഫോട്ടോകൾ കൈവശം വയ്ക്കുകയും ചെയ്തു. ബന്ദികളെ ഇപ്പോൾ തന്നെ മോചിപ്പിക്കുക എന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്.

ഹമാസ് തോക്കുധാരികൾ തെക്കൻ ഇസ്രായേലിലേക്ക് ഇരച്ചുകയറി 1,400-ലധികം ആളുകളെ കൊല്ലുകയും 240-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.എന്നാൽ ആരുടെ ഭരണത്തിനു കീഴിലാണ് അപ്രതീക്ഷിത ആക്രമണം നടന്നതെന്നും സർക്കാരിന്റെ പരാജയത്തിന്റെ വ്യക്തിപരമായ ഉത്തരവാദിത്തം ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ഇതുവരെ ഏറ്റെടുക്കാത്തതാണ് പ്രതിഷേധത്തിന്റെ പ്രധാന കാരണം.

ബന്ദികളെ മോചിപ്പിക്കുംവരെ വെടിനിര്‍ത്തില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് നെതന്യാഹുഭരണകൂടം. യുദ്ധം ഇസ്രയേലിന്റെ സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കറന്‍സിയായ ഷെക്കീല്‍ രണ്ടാം ഇന്‍തിഫാദയ്ക്കുശേഷമുള്ള(പലസ്തീന്‍കാരുടെ ഇസ്രയേലിനുനേരെയുള്ള രണ്ടാം ഉയിര്‍പ്പുസമരം) ഏറ്റവുംവലിയ മൂല്യത്തകര്‍ച്ചയിലാണ്.

ഇസ്രയേലിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ സമാനതകളില്ലാത്ത ഇന്റലിജന്‍സ് വീഴ്ചയായാണ് ഹമാസ് ആക്രമണത്തെ കണക്കാക്കുന്നത്. യുദ്ധം ഒരുമാസം പിന്നിട്ടതോടെ തെക്കന്‍ ഇസ്രയേലില്‍ പ്രതിസന്ധി അതിരൂക്ഷമാണ്.നിരന്തരമായി ഹമാസ് റോക്കറ്റുകള്‍ തൊടുത്ത് ആക്രമിക്കുന്നതിനാൽ 2.5 ലക്ഷം ആളുകളാണ് ഇവിടെനിന്ന് പാലായനംചെയ്തത്. ഇതിനു മുമ്പും ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വൻ പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്.

Benjamin Netanyahu protest israel-hamas protest israel