മുഖ്യമന്ത്രിക്ക് പ്രത്യേക മുറി, മന്ത്രിമാര്‍ക്ക് പ്രത്യേക സീറ്റുകള്‍; ആഡംബര ബസ് കേരളത്തിലെത്തി, നവകേരള ജനസദസ്സിന് കാസര്‍കോട് തുടക്കം

പിണറായി സര്‍ക്കാരിന്റെ നവകേരള ജനസദസ്സിന് ഇന്ന് കാസര്‍കോട് തുടക്കമാകും. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയില്‍ ഉച്ചയ്ക്ക് 3:30 ന് ജനസദസ് ഉദ്ഘാടനം ചെയ്യും.

author-image
Priya
New Update
മുഖ്യമന്ത്രിക്ക് പ്രത്യേക മുറി, മന്ത്രിമാര്‍ക്ക് പ്രത്യേക സീറ്റുകള്‍; ആഡംബര ബസ് കേരളത്തിലെത്തി, നവകേരള ജനസദസ്സിന് കാസര്‍കോട് തുടക്കം

കാസര്‍കോട്: പിണറായി സര്‍ക്കാരിന്റെ നവകേരള ജനസദസ്സിന് ഇന്ന് കാസര്‍കോട് തുടക്കമാകും. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയില്‍ ഉച്ചയ്ക്ക് 3:30 ന് ജനസദസ് ഉദ്ഘാടനം ചെയ്യും.

മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് ജനങ്ങളുമായി സംവദിക്കുന്നതാണ് പരിപാടി.മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ബസ് ഇന്ന് പുലര്‍ച്ചെ കാസര്‍കോട് എത്തിച്ചു.

പിന്നീട് എആര്‍ ക്യാംപിലേക്ക് മാറ്റി. ഇന്ന് മുതല്‍ ഡിസംബര്‍ 24 വരെയാണ് പര്യടനം. അതേസമയം, ആഡംബര ബസിനു ഇളവുകള്‍ അനുവദിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.

ബസിനായി പ്രത്യേക ഇളവുകള്‍ വരുത്തി കോണ്‍ട്രാക്റ്റ് ക്യാരേജ് ബസുകള്‍ക്കായുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ബസിന്റെ മുന്‍നിരയിലെ സീറ്റിനു 180 ഡിഗ്രി കറങ്ങാനുള്ള അനുമതിയും വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. ഈ ബസിനു മാത്രമായി കോണ്‍ട്രാക്റ്റ് ക്യാരേജ് വാഹനങ്ങള്‍ക്ക് നല്‍കിയ കളര്‍ കോഡിനും ഇളവുണ്ട്.

ബസ് നിര്‍ത്തുമ്പോള്‍ പുറത്തു നിന്നു വൈദ്യുതി ജനറേറ്റര്‍ വഴിയോ ഇന്‍വര്‍ട്ടര്‍ വഴിയോ വൈദ്യുതി നല്‍കാനും അനുമതിയുണ്ട്.കോണ്‍ട്രാക്റ്റ് ക്യാരേജ് വാഹനങ്ങള്‍ക്ക് വെള്ള നിറം വേണമെന്നാണ് നിയമം.

ചോക്ലേറ്റ് ബ്രൗണ്‍ നിറമാണ് നവകേരള ബസിനുള്ളത്. വിവിഐപികള്‍ക്കുള്ള ബസിനും ടൂറിസം ആവശ്യത്തിനുമാണ് ഇളവ് എന്നാണ് ഉത്തരവില്‍ പറയുന്നത്.

ഇളവുകള്‍ ഈ ബസിനു മാത്രമായിരിക്കും നിലവില്‍ ബാധകമായിരിക്കുക. കെഎസ്ആര്‍ടിസി എംഡിയുടെ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ വിജ്ഞാപനം. ബസില്‍ മുഖ്യമന്ത്രിക്ക് പ്രത്യേക മുറി ഒരുക്കിയിട്ടുണ്ട്.

കൂടാതെ, ഓരോ മന്ത്രിമാര്‍ക്കും പ്രത്യേകം സീറ്റുകളും ഉണ്ട്. ബയോ ടോയ്ലെറ്റ്, ഫ്രിഡ്ജ്, ഡ്രൈവര്‍ക്ക് സമീപത്ത് മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ സ്പോട് ലൈറ്റുള്ള സ്പെഷ്യല്‍ ഏരിയ തുടങ്ങിയവയാണ് ബസിലുള്ളതെന്നാണ് വിവരം.

 

pinarayi vijayan Navakerala Janasadhass