ധന കമ്മിഷന്‍ നിര്‍ദേശങ്ങള്‍ പാലിച്ചവര്‍ക്ക് കൃത്യമായി ഗ്രാന്റ് നല്‍കിയിട്ടുണ്ട്; സര്‍ക്കാര്‍ വാദത്തിന് മറുപടിയുമായി നിര്‍മല സീതാരാമന്‍

കേന്ദ്രവിഹിതം സംസ്ഥാനത്തിന് ലഭിക്കുന്നില്ലെന്ന സര്‍ക്കാര്‍ വാദത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. കേരളത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് കേന്ദ്രമന്ത്രി ഉന്നയിച്ചത്. കേന്ദ്ര വിഹിതത്തിനായി കേരളം കൃത്യമായ പ്രപ്പോസല്‍ നല്‍കിയില്ലെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

author-image
Hiba
New Update
ധന കമ്മിഷന്‍ നിര്‍ദേശങ്ങള്‍ പാലിച്ചവര്‍ക്ക് കൃത്യമായി ഗ്രാന്റ് നല്‍കിയിട്ടുണ്ട്; സര്‍ക്കാര്‍ വാദത്തിന് മറുപടിയുമായി നിര്‍മല സീതാരാമന്‍

തിരുവനന്തപുരം: കേന്ദ്രവിഹിതം സംസ്ഥാനത്തിന് ലഭിക്കുന്നില്ലെന്ന സര്‍ക്കാര്‍ വാദത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. കേരളത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് കേന്ദ്രമന്ത്രി ഉന്നയിച്ചത്. കേന്ദ്ര വിഹിതത്തിനായി കേരളം കൃത്യമായ പ്രപ്പോസല്‍ നല്‍കിയില്ലെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

ധനകാര്യ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ പാലിച്ചവര്‍ക്ക് കൃത്യമായി ഗ്രാന്റ് നല്‍കിയിട്ടുണ്ടെന്നും കേരളത്തിന് അത് ലഭിച്ചിട്ടില്ലെങ്കില്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലായിരിക്കും എന്നും മന്ത്രി പറഞ്ഞു.

രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ആറ്റിങ്ങലില്‍ വായ്പ വ്യാപന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 6015 കോടിയുടെ വായ്പ സഹായമാണ് തലസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്.

കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചരണമാണ് നടക്കുന്നത്. സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി കൃത്യമായ പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടിരുന്നു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നല്‍കിയില്ല. കേന്ദ്ര വിഹിതങ്ങള്‍ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു.

വിധവ- വാര്‍ധക്യ പെന്‍ഷനുകള്‍ക്ക് ആവശ്യമായ തുക നല്‍കുന്നില്ല എന്നാണ് പ്രചാരണം. എല്ലാ സംസ്ഥാനങ്ങള്‍ക്കും കൃത്യമായ സമയത്ത് പണം നല്‍കുന്നുണ്ട്. ഒക്ടോബര്‍ വരെയുള്ള എല്ലാ അപേക്ഷകള്‍ക്കുമുള്ള തുക നല്‍കിയിട്ടുണ്ട്.

അതിന് ശേഷം ഒരു അപേക്ഷയും വന്നിട്ടില്ല.
മാധ്യമങ്ങളോട് ഇക്കാര്യം പറയുന്നത് യഥാര്‍ത്ഥ വസ്തുത ജനങ്ങള്‍ അറിയാനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ദൃശ്യ മാധ്യമങ്ങളെല്ലാം ക്യാമറകള്‍ ഓണ്‍ ചെയ്ത് താന്‍ പറയുന്നതെല്ലാം റെക്കോര്‍ഡ് ചെയ്യണം എന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ വിശദീകരണം.

 
nirmala sitharaman government argument