ക്രിസ്മസ് വിരുന്നില്‍ മണിപ്പൂര്‍ വിഷയം ചര്‍ച്ചയായില്ല; മാര്‍പ്പാപ്പ 2024-ലോ 2025-ലോ ഇന്ത്യയിലെത്തും

പ്രധാനമന്ത്രി മോദിയുമായുള്ള ക്രിസ്മസ് വിരുന്നില്‍ മണിപ്പൂര്‍ വിഷയമോ മറ്റ് രാഷ്ട്രീയ വിഷയങ്ങളോ ചര്‍ച്ചയായില്ലെന്ന് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍. ഫ്രാന്‍സിസ് മാര്‍പ്പാപ്പ 2024 പകുതിയോടെയോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്ന് നരേന്ദ്രമോദി അറിയിച്ചതായും സഭാ മേലധ്യക്ഷന്മാര്‍ അറിയിച്ചു.

author-image
Web Desk
New Update
ക്രിസ്മസ് വിരുന്നില്‍ മണിപ്പൂര്‍ വിഷയം ചര്‍ച്ചയായില്ല; മാര്‍പ്പാപ്പ 2024-ലോ 2025-ലോ ഇന്ത്യയിലെത്തും

ദില്ലി: പ്രധാനമന്ത്രി മോദിയുമായുള്ള ക്രിസ്മസ് വിരുന്നില്‍ മണിപ്പൂര്‍ വിഷയമോ മറ്റ് രാഷ്ട്രീയ വിഷയങ്ങളോ ചര്‍ച്ചയായില്ലെന്ന് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍. ഫ്രാന്‍സിസ് മാര്‍പ്പാപ്പ 2024 പകുതിയോടെയോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്ന് നരേന്ദ്രമോദി അറിയിച്ചതായും സഭാ മേലധ്യക്ഷന്മാര്‍ അറിയിച്ചു.

വികസനത്തിന് ക്രിസ്ത്യന്‍ നേതൃത്വത്തിന്റെ പിന്തുണ വേണമെന്ന് മോദി ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ രാജ്യത്തിന് നല്കിയത് നിസ്തുല സേവനമാണെന്നും വികസനത്തിന്റെ ഗുണം എല്ലാവര്‍ക്കും കിട്ടാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി ചടങ്ങില്‍ പറഞ്ഞു.

സഭാ പ്രതിനിധികളും, വ്യവസായ പ്രമുഖരും ഉള്‍പ്പടെ 60 പേരാണ് പ്രധാനമന്ത്രിയുടെ ദില്ലിയിലെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തത്. ഔദ്യോഗിക വസതിയിലാണ് വിരുന്ന് നടത്തിയത്.

ഇതാദ്യമായാണ് ലോക് കല്യാണ്‍ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുക്കുന്നത്. കേരളം, ദില്ലി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാര്‍ക്കായിരുന്നു ക്ഷണം. ക്രൈസ്തവ സമുദായത്തിലെ വ്യവസായ പ്രമുഖരും വിരുന്നില്‍ പങ്കെടുത്തു.

narendra modi Latest News newsupdate christmas banquet