സാമ്പത്തിക കുറ്റവാളികള്‍ക്ക് കൈവിലങ്ങ് വേണ്ട; ശുപാര്‍ശയുമായി പാര്‍ലമെന്ററി പാനല്‍ ഭേദഗതി

കൊലപാതകം, ബലാത്സംഗം പോലെയുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റ് ചെയ്യുന്ന വരെ പോലെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ കസ്റ്റഡിയിലെടുത്തവരെ കൈവിലങ്ങ് അണിയിക്കരുതെന്ന് ആഭ്യന്തരകാര്യ പാര്‍ലമെന്ററി കമ്മിറ്റിയുടെ ശുപാര്‍ശ. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുതുന്നതിന് ഒരു ഭേദഗതി കൊണ്ടു വരണമെന്നും കമ്മിറ്റി ശുപാര്‍ശയില്‍ പറയുന്നു.

author-image
Web Desk
New Update
സാമ്പത്തിക കുറ്റവാളികള്‍ക്ക് കൈവിലങ്ങ് വേണ്ട; ശുപാര്‍ശയുമായി പാര്‍ലമെന്ററി പാനല്‍ ഭേദഗതി

ന്യൂഡല്‍ഹി: കൊലപാതകം, ബലാത്സംഗം പോലെയുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റ് ചെയ്യുന്ന വരെ പോലെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ കസ്റ്റഡിയിലെടുത്തവരെ കൈവിലങ്ങ് അണിയിക്കരുതെന്ന് ആഭ്യന്തരകാര്യ പാര്‍ലമെന്ററി കമ്മിറ്റിയുടെ ശുപാര്‍ശ. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുതുന്നതിന് ഒരു ഭേദഗതി കൊണ്ടു വരണമെന്നും കമ്മിറ്റി ശുപാര്‍ശയില്‍ പറയുന്നു.

ബി.ജെ.പി എം.പി ബ്രിജ്‌ലാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഭാരതീയ നാഗരിക് സുരക്ഷ സന്‍ഹിതയില്‍ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്തു. ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ് - 2023), ഭാരതീയ സാക്ഷ്യ അധീനിയം (ബി.എസ്.എ - 2023), ഭാരതീയ നാഗരിക് സുരക്ഷ സന്‍ഹിത(ബി.എന്‍.എസ്.എസ് - 2023) എന്നീ ബില്ലുകള്‍ ആഗസ്റ്റ് 11 ന് ലോകസഭയില്‍ അവതരിപ്പിച്ചിരുന്നു. 1898 ലെ ക്രിമിനല്‍ നടപടി നിയമം, 1860 ലെ ഇന്ത്യന്‍ ശിക്ഷ നിയമം, 1872 ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്ക് പകരമാണ് ഈ മൂന്ന് നിര്‍ദ്ദിഷ്ട നിയമങ്ങള്‍ അവതരിപ്പിച്ചത്.

ഭാരതീയ നാഗരിക് സുരക്ഷ സന്‍ഹിതയുടെ ക്ലോസ് 43(3) ല്‍ പറഞ്ഞിരിക്കുന്നത് പോലെ ഗുരുതരമായ കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്ന വ്യക്തികള്‍ രക്ഷപ്പെടുന്നത് തടയുന്നതിനും അറസ്റ്റിനിടെ പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി പരിമിതപ്പെടുത്തിയിരിക്കുന്നതായി പാര്‍ലമെന്ററി കമ്മിറ്റി ചൂണ്ടിക്കാട്ടി. എന്നാല്‍ ബി.എന്‍.എസ്.എസിന്റെ ക്ലോസ് 43(3)ല്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നാണ് കമ്മിറ്റിയുടെ നിലപാട്. വളരെ നിസ്സാരമായത് മുതല്‍ ഗുരുതരമായത് വരെ വിശാലമായ കുറ്റകൃത്യങ്ങളാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നതില്‍ ഉള്‍ക്കൊള്ളുന്നത്. അതുകൊണ്ട് തന്നെ ഈ വിഭാഗത്തില്‍ പെടുന്ന എല്ലാ കേസുകളിലും കൈവിലങ്ങ് വേണ്ടതില്ല. അതുകൊണ്ട് ക്ലോസ് 43(3) ല്‍ നിന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്ന വാക്കുകള്‍ നീക്കം ചെയ്യാന്‍ ഇത് ഉചിതമായി ഭേദഗതി ചെയ്യണമെന്നാണ് ആഭ്യന്തരകാര്യ പാര്‍ലമെന്ററി കമ്മിറ്റിയുടെ ശുപാര്‍ശ.

പൊലീസ് കസ്റ്റഡിയുടെ കാര്യത്തിലും ബി.എന്‍.എസ്.എസിന്റെ ക്ലോസ് 482 ല്‍ കൂടുതല്‍ വ്യക്തത വരുത്തണം. ക്ലോസ് 482 ല്‍ ആദ്യ 15 ദിവസത്തിനപ്പുറം പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വേണമെന്ന് നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. എന്നാല്‍ നിലവിലെ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ്(സിആര്‍പിസി) പ്രകാരം പരമാവധി 15 ദിവസത്തേക്ക് മാത്രമെ പൊലീസ് കസ്റ്റഡി ആവശ്യപ്പെടാനും അനുവദിക്കാനും കഴിയു. എന്നാല്‍ ക്ലോസ് 482 അനുസരിച്ച് 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ക്ക് 60 ദിവസത്തിനിടയില്‍ ഏത് സമയത്തും പൊലീസ് കസ്റ്റഡി ആവശ്യപ്പെടാമെന്ന അധികാരം നല്‍കിയിരിക്കുന്നു.
ആഭ്യന്തരകാര്യ പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് വെളളിയാഴ്ച്ച രാജ്യസഭ മുമ്പാകെ സമര്‍പ്പിച്ചു.

parliament economic offenders india