/kalakaumudi/media/post_banners/76b94ab24aea2cbe22f1894f8bb3858b4dfcbc2442433501d7258403e607cf0c.jpg)
റെയ്ക്ജാവിക്: ഐസ്‌ലാൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.14 മണിക്കൂറിനുള്ളിൽ 800 ഭൂകമ്പങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ഈ തീരുമാനം. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ റെയ്ക്ജാനസ് ഉപദ്വീപിലാണ് ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായത്. അഗ്‌നിപർവ്വത സ്‌ഫോടനത്തിന്റെ മുന്നോടിയായേക്കാം ഭുചലനമെന്ന സംശയിക്കുന്നുണ്ട്.
സുന്ദൻജുകാഗിഗറിൽ ഉണ്ടായ തീവ്രമായ ഭൂകമ്പത്തെത്തുടർന്ന് സിവിൽ ഡിഫൻസ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി ഡിപ്പാർട്ട്‌മെന്റ് ഓഫ് സിവിൽ പ്രൊട്ടക്ഷൻ ആന്റ് എമർജൻസി മാനേജ്‌മെന്റ് പ്രസ്താവനയിൽ പറഞ്ഞു.
"ഭൂകമ്പങ്ങൾ സംഭവിച്ചതിനേക്കാൾ വലുതാകാം, ഈ സംഭവങ്ങളുടെ പരമ്പര ഒരു പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാം," എന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് സിവിൽ പ്രൊട്ടക്ഷൻ ആൻഡ് എമർജൻസി മാനേജ്‌മെൻറ് മുന്നറിയിപ്പ് നൽകി. 'കുറച്ച് ദിവസങ്ങൾക്കുള്ളിൽ' ഒരു സ്‌ഫോടനം നടക്കുമെന്ന് ഐസ്‌ലാൻഡിക് മെറ്റ് ഓഫീസ്(ഐഎംഒ) പറഞ്ഞു.
ഏകദേശം 4,000 ആളുകൾ വസിക്കുന്ന ഗ്രിന്ഡാവിക് ഗ്രാമം വെള്ളിയാഴ്ച ഭൂകമ്പം രേഖപ്പെടുത്തിയ പ്രദേശത്തിന് തെക്ക് പടിഞ്ഞാറായി മൂന്ന് കിലോമീറ്റർ (1.86 മൈൽ) അകലെയാണ് സ്ഥിതി ചെയ്യുന്നത്. സ്ഫോടനം ഉണ്ടായാൽ രക്ഷാപ്രവർത്തനം സ്വീകരിക്കാനുള്ള എല്ലാ നടപടികളും തയ്യാറാക്കിയിട്ടുണ്ടെന്ന് സർക്കാർ പറഞ്ഞു .
ഏകദേശം 1730 ജിഎംടിയിൽ, തലസ്ഥാനമായ റെയ്ക്ജാവിക്കിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള രണ്ട് ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു. കൂടാതെ രാജ്യത്തിന്റെ തെക്കൻ തീരത്തിന്റെ ഭൂരിഭാഗത്തും വീടുകളുടെയും മറ്റും ജനാലകളും വീട്ടുപകരണങ്ങളും ഇളകിയിരുന്നു.
പ്രാഥമിക ഐഎംഒ കണക്കുകൾ പ്രകാരം ഗ്രിന്ദാവിക്കിന് വടക്ക് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തെത്തുടർന്ന് ഗ്രിന്ദാവിക്കിലേക്കുള്ള വടക്ക്‌തെക്ക് വഴിയുള്ള റോഡ് പോലിസ് അടച്ചു. ഒക്‌ടോബർ അവസാനം മുതൽ ഉപദ്വീപിൽ ഏകദേശം 24,000 ഭൂചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച അർധരാത്രിക്കും 14 മണിക്കൂറിനിടയിൽ 800 ഓളം ഭൂചലനങ്ങളുണ്ടായെന്നാണ് കണക്കുകൾ.