കെ.ഇ. ഇസ്മയിലിനെ തള്ളി പി. പ്രസാദ്

സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ പ്രഖ്യാപിച്ചതിനെതിരെ കെ.ഇ. ഇസ്മയില്‍ ഉയര്‍ത്തിയ ആരോപണത്തെ തള്ളി മന്ത്രി പി. പ്രസാദ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് പിന്‍മുറക്കാരെ ആരും ശുപാര്‍ശ ചെയ്തിട്ടില്ല.

author-image
Web Desk
New Update
കെ.ഇ. ഇസ്മയിലിനെ തള്ളി പി. പ്രസാദ്

പത്തനംതിട്ട: സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ പ്രഖ്യാപിച്ചതിനെതിരെ കെ.ഇ. ഇസ്മയില്‍ ഉയര്‍ത്തിയ ആരോപണത്തെ തള്ളി മന്ത്രി പി. പ്രസാദ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് പിന്‍മുറക്കാരെ ആരും ശുപാര്‍ശ ചെയ്തിട്ടില്ല. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഉള്‍പ്പടെയാണ് ബിനോയ് വിശ്വത്തെ ചുമതല ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. അതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും പ്രസാദ് പറഞ്ഞു. പിന്തുടര്‍ച്ചവകാശം കമ്യൂണിസ്റ്റ് വിരുദ്ധമെന്നായിരുന്നു കെ.ഇ. ഇസ്മയിലിന്റെ പരാമര്‍ശം.

ഇസ്മയില്‍ ഈ രീതിയില്‍ പ്രതികരിച്ചതിന്റെ കാരണം വ്യക്തമല്ലെന്നും മന്ത്രി പറഞ്ഞു. കാനം കത്ത് കൊടുത്തിട്ടുണ്ടെങ്കില്‍ അതൊരു പാര്‍ട്ടി ഘടകത്തിനായിരിക്കും. പാര്‍ട്ടി സംഘടനാ രീതിയനുസരിച്ച് അത് പൊതുജന സമക്ഷം അവതരിപ്പിക്കേണ്ട കാര്യമില്ലെന്നും പി. പ്രസാദ് പറഞ്ഞു.

ശസ്ത്രക്രിയയെത്തുടര്‍ന്ന് മൂന്നുമാസം വിശ്രമം വേണമെന്ന് കാനം ആവശ്യപ്പെട്ടപ്പോള്‍ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.പി. സുനീറും ഇ. ചന്ദ്രശേഖരനും ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വവും ചേര്‍ന്ന് കൂട്ടായ നേതൃത്വമായിരിക്കും പാര്‍ട്ടിക്കെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

എന്നാല്‍ അവധിക്കുള്ള കാനത്തിന്റെ കത്തില്‍ ബിനോയ് വിശ്വത്തിന് ചുമതലനല്‍കാമെന്ന് നിര്‍ദേശിച്ചതായി പിന്നീട് വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതാണ് ഇസ്മയില്‍ ചോദ്യംചെയ്തത്.

Latest News CPI newsupdate PARTY p prasad