പള്ളി വികാരി ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നലെ ചുമതലയില്‍ നിന്നും നീക്കി; ഇടപെടേണ്ടെന്ന് ബിജെപി

ഇടുക്കി മങ്കുവ പള്ളി വികാരി ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നലെ ചുമതലയില്‍ നിന്നും മാറ്റിയ സംഭവത്തില്‍ ഇടപെടേണ്ടെന്ന് ബിജെപി നേതൃത്വം.

author-image
Web Desk
New Update
പള്ളി വികാരി ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നലെ ചുമതലയില്‍ നിന്നും നീക്കി; ഇടപെടേണ്ടെന്ന് ബിജെപി

ഇടുക്കി: ഇടുക്കി മങ്കുവ പള്ളി വികാരി ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നലെ ചുമതലയില്‍ നിന്നും മാറ്റിയ സംഭവത്തില്‍ ഇടപെടേണ്ടെന്ന് ബിജെപി നേതൃത്വം. ഇടുക്കി മങ്കുവ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് സഭ നടപടിയെടുത്തത്.

വൈദികനെ പ്രായമായ പുരോഹിതരെ താമസിപ്പിക്കുന്ന
സ്ഥലത്തേക്ക് ഇടുക്കി രൂപത മാറ്റിയിരുന്നു.അരമനയില്‍ നിന്ന് വൈദികരുടെ പ്രത്യേക സംഘമെത്തിയാണ് വൈദികനെ മാറ്റിയത്.

പരസ്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ പാടില്ലെന്നാണ് റോമന്‍ കത്തോലിക്ക സഭയുടെ നിയമം. വൈദികന്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് ഇടവകയിലെ വിശ്വാസികള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാകുമെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് സഭാ നിലപാട്. വൈദികന് 15 ദിവസത്തിന് മുന്‍പ് അംഗത്വം നല്‍കിയെന്നാണ് ബിജെപി നേതൃത്വം വിശദമാക്കുന്നത്.

തിങ്കളാഴ്ച പള്ളിയില്‍ വച്ച് വൈദികന് ബിജെപി നേതൃത്വം സ്വീകരണം നല്‍കിയിരുന്നു. ബി ജെ പി ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എസ് അജി നേരിട്ടെത്തിയാണ് ഫാ. കുര്യാക്കോസ് മറ്റത്തിനെ ഷാള്‍ അണിയിച്ച് ബി ജെ പി അംഗമായി സ്വീകരിച്ചത്. ക്രൈസ്തവര്‍ക്ക് ചേരാന്‍ കൊള്ളാത്ത പാര്‍ട്ടിയാണ് ബി ജെ പിയെന്ന് കരുതുന്നില്ലെന്നായിരുന്നു പാര്‍ട്ടി അംഗത്വം സ്വീകരിച്ചതിനെക്കുറിച്ച് ഫാ. കുര്യാക്കോസ് മറ്റം പ്രതികരിച്ചത്.

വൈദികന്റെ അനുമതിയോടെയാണ് ചിത്രം പുറത്ത് വിട്ടതെന്നും ബിജെപി പ്രാദേശിക നേതാക്കള്‍ വിശദമാക്കുന്നു.
ഇടുക്കിയില്‍ ആദ്യമായാണ് ഒരു വൈദികന്‍ ബി ജെ പിയില്‍ അംഗമാകുന്നതെന്നാണ് നേതാക്കള്‍ പറഞ്ഞത്.

Idukki BJP archdiocese of Idukki Priest