'ശ്രീറാം 2023'; അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് പ്രത്യേക ഇഷ്ടികകള്‍ കൊണ്ട്

അയോധ്യയിലെ ശ്രീ റാം ജന്മഭൂമി ക്ഷേത്രം നിര്‍മ്മിക്കുന്നത് റാം എന്ന പേര് കൊത്തിയ പ്രത്യേക ഇഷ്ടികകള്‍ കൊണ്ട്. ഈ ഇഷ്ടികകള്‍ക്ക് സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ശക്തിയും കൂടുതല്‍ കാലം നില്‍ക്കുന്നതിനുള്ള ശേഷിയുമുണ്ട്.

author-image
Priya
New Update
'ശ്രീറാം 2023'; അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് പ്രത്യേക ഇഷ്ടികകള്‍ കൊണ്ട്

ന്യൂഡല്‍ഹി: അയോധ്യയിലെ ശ്രീ റാം ജന്മഭൂമി ക്ഷേത്രം നിര്‍മ്മിക്കുന്നത് റാം എന്ന പേര് കൊത്തിയ പ്രത്യേക ഇഷ്ടികകള്‍ കൊണ്ട്. ഈ ഇഷ്ടികകള്‍ക്ക് സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ശക്തിയും കൂടുതല്‍ കാലം നില്‍ക്കുന്നതിനുള്ള ശേഷിയുമുണ്ട്.

ക്ഷേത്രം നിര്‍മ്മിച്ച വര്‍ഷമേതെന്ന് അറിയാന്‍ 'ശ്രീറാം 2023' എന്ന വാക്കുകളും ഇതില്‍ ആലേഖനം ചെയ്തിട്ടുണ്ട്. അതുല്‍ കുമാര്‍ സിങും കുടുംബവുമാണ് ഇത്തരത്തിലുള്ള ഇഷ്ടികകള്‍ നിര്‍മ്മിക്കുന്നത്. അതുല്‍ കുമാര്‍ തലമുറകളായി ഇഷ്ടികകള്‍ നിര്‍മ്മിക്കുന്നവരാണ്.

16-ാം നൂറ്റാണ്ടില്‍ അയോധ്യയില്‍ ആദ്യ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഇഷ്ടിക നല്‍കിയവരില്‍ അതുല്‍ കുമാര്‍ സിങിന്റെ മുത്തശ്ശന്‍ വസുദേവ് നാരായണ്‍ സിങും ഉള്‍പ്പെടുന്നുണ്ട്.

'ശ്രീം റാം 2023 എന്ന കൊത്തിയ പ്രത്യേക ഇഷ്ടിക നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഞാന്‍ റാം മിന്ദി സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് 1992 ല്‍ തര്‍ക്കം നടന്നിരുന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ഇഷ്ടികകളും തകര്‍ന്നതായി മനസ്സിലാകുന്നത്.

വിഎന്‍എസ് എന്ന് എഴുതിയ ഇഷ്ടികകളാണ് കണ്ടെത്തിയത്. അത് എന്റെ മുത്തശ്ശന്റെ പേരാണ്. വസുദേവ് നാരായണ്‍ സിങ്.ഇന്ന് ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.

ഞങ്ങളുടെ സംഭാവന നമ്മുടെ പൂര്‍വ്വികര്‍ നല്‍കിയത് പോലെയായിരിക്കണം. രാമക്ഷേത്ര ട്രസ്റ്റ് ഞങ്ങളെ ബന്ധപ്പെടുകയും ശ്രീരാമ ഇഷ്ടിക നിര്‍മ്മിക്കണമെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ അത് സ്വീകരിക്കുകയും സാധാരണ ഇഷ്ടികകളേക്കാള്‍ എത്രയോ മടങ്ങ് ശക്തമാണെന്ന് പറയുകയും ചെയ്തു,"- അതുല്‍ കുമാര്‍ സിങ് പറഞ്ഞു.

രാമക്ഷേത്രത്തിന്റെ ആദ്യഘട്ടം ഡിസംബര്‍ 30നകം പൂര്‍ത്തിയാകുമെന്ന് രാം ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ നിര്‍മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര നേരത്തെ അറിയിച്ചിരുന്നു.

 " width="100%" height="411" frameborder="0" allowfullscreen="allowfullscreen">

Ayodhya Ram temple