നിരോധനത്തിനെതിരായ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

നിരോധനത്തിനെതിരായ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഭരണഘടനയുടെ 226-ാം അനുച്ഛേദ പ്രകാരം ഈ വിഷയത്തില്‍ ആദ്യം ഡല്‍ഹി ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.

author-image
Web Desk
New Update
നിരോധനത്തിനെതിരായ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: നിരോധനത്തിനെതിരായ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഭരണഘടനയുടെ 226-ാം അനുച്ഛേദ പ്രകാരം ഈ വിഷയത്തില്‍ ആദ്യം ഡല്‍ഹി ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ കോടതിയുടെ നിലപാടിനോട് യോജിച്ചു. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ അനുമതി നല്‍കി പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു.

നേരത്തെ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ്മ അദ്ധ്യക്ഷനായ യുഎപിഎ ടൈബ്യൂണലിനെ സമീപിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച തീരുമാനം ശരിവയ്ക്കുകയായിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഡല്‍ഹി ഹൈക്കോടതിയാണ് ആദ്യം ഹര്‍ജി പരിഗണിക്കേണ്ടതെന്നും അതിന് ശേഷം വേണമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.

പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ.എം.എ. സലാം നല്‍കിയ റിട്ട് ഹര്‍ജിയാണ് ജസ്റ്റിസ് അതിരുദ്ധ ബോസ്, ജസ്റ്റിസ് ബേല എം.ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്.

യു.എ.പി.എ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം 2022 സെപ്തംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് പോഷക സംഘടനകളെയും അഞ്ച് വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ക്രമസമാധാന പ്രശ്‌നം, രാജ്യസുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ബന്ധപ്പെടുത്തിയായിരുന്നു നിരോധനം.

india popular front of India Supreme Court