കഠുവ ഫണ്ട് തിരിമറിക്കേസ്; മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും യൂത്ത് ലീഗ് മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ. സുബൈറും ഉള്‍പ്പെട്ട കഠുവ ഫണ്ട് തിരിമറിക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു.

author-image
Web Desk
New Update
കഠുവ ഫണ്ട് തിരിമറിക്കേസ്; മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും യൂത്ത് ലീഗ് മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ. സുബൈറും ഉള്‍പ്പെട്ട കഠുവ ഫണ്ട് തിരിമറിക്കേസ്
അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. കേസില്‍ ഇരുവര്‍ക്കുമെതിരേ തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.

കുന്ദമംഗലം ഇന്‍സ്പെക്ടര്‍ യൂസഫ് നടുത്തറേമ്മലിനെയാണ് സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ വ്യാഴാഴ്ച സസ്പെന്‍ഡ് ചെയ്തത്. കൃത്യമായ രീതിയില്‍ അന്വേഷണം നടത്താന്‍ കഴിയാത്തതിനാലാണ് അഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു.

രാഷ്ട്രീയ വൈരാഗ്യത്താല്‍ യൂത്ത് ലീഗ് നേതാക്കളുടെ പേരില്‍ വെറുതേ പരാതി നല്‍കുകയായിരുന്നുവെന്നാണ് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. പരാതിയില്‍ ഇരുവരും കുറ്റക്കാരെന്നു കണ്ടെത്താന്‍ പര്യാപ്തമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നും അന്വേഷണോദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചിരുന്നു.

കഠുവ-ഉന്നാവ് സംഭവങ്ങളിലെ ഇരകളുടെ കുടുംബത്തെ സഹായിക്കാനായി യൂത്ത് ലീഗ് ദേശീയകമ്മിറ്റി നടത്തിയ ബക്കറ്റുപിരിവില്‍ നിന്ന് ലഭിച്ച തുക വകമാറി ചെലവഴിച്ചെന്നായിരുന്നു പരാതി. യൂത്ത് ലീഗ് ദേശീയകമ്മിറ്റി അംഗമായിരുന്ന യൂസഫ് പടനിലമാണ് പരാതി നല്‍കിയിരുന്നത്. ഫെബ്രുവരി ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.

Latest News P.K Firoz kathua fund case Muslim youth league news