മൂന്നാം മുന്നണിക്കൊരുങ്ങുന്നോ തമിഴ്‌നാട്?

രാഷ്ട്രീയ മലക്കംമറിച്ചിലുകള്‍ക്ക് പേരുകേട്ട തമിഴ്നാട്,വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാം മുന്നണി രൂപീകരിക്കാന്‍ സാധ്യത.ബി.ജെ.പിയുമായുള്ള നാല് വര്‍ഷത്തെ ബന്ധം എ.ഐ.എ.ഡി.എം.കെ വേര്‍പെടുത്തിയത്തോടെയാണ് മൂന്നാം മുന്നണിയുടെ സാധ്യത തെളിയുന്നത്.

author-image
Web Desk
New Update
മൂന്നാം മുന്നണിക്കൊരുങ്ങുന്നോ തമിഴ്‌നാട്?

ചെന്നൈ: രാഷ്ട്രീയ മലക്കംമറിച്ചിലുകള്‍ക്ക് പേരുകേട്ട തമിഴ്നാട്,വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാം മുന്നണി രൂപീകരിക്കാന്‍ സാധ്യത.ബി.ജെ.പിയുമായുള്ള നാല് വര്‍ഷത്തെ ബന്ധം എ.ഐ.എ.ഡി.എം.കെ വേര്‍പെടുത്തിയത്തോടെയാണ് മൂന്നാം മുന്നണിയുടെ സാധ്യത തെളിയുന്നത്.

കഴിഞ്ഞ 45 വര്‍ഷങ്ങളായി ഡിഎംകെ, എഐഎഡിഎംകെ ഇതര പാര്‍ട്ടികള്‍ മത്സരരംഗത്തുണ്ടെങ്കിലും അവര്‍ക്ക് കാര്യമായ പ്രകടനമൊന്നും കാഴ്ച വെക്കാനായിട്ടില്ല. 2014-ല്‍ മാത്രം രണ്ട് സ്വതന്ത്ര ദ്രാവിഡ സഖ്യത്തിന് 18.6% വോട്ട് വിഹിതത്തോടെ 38 ലോക്സഭാ സീറ്റുകളില്‍ രണ്ട് സീറ്റ് നേടാന്‍ കഴിഞ്ഞിരുന്നു.

എങ്കിലും,തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം കാഴ്ചവെക്കാന്‍ ബിജെപി, അണ്ണാമലയുടെ നേതൃത്വത്തില്‍ കോപ്പുകൂട്ടുമ്പോള്‍ കാര്യങ്ങള്‍ പഴയപടി അത്ര എളുപ്പമാകില്ല.

ഡിഎംകെയുടെ സഖ്യകക്ഷികളായ കോണ്‍ഗ്രസ്, രണ്ട് ഇടതുപക്ഷ പാര്‍ട്ടികള്‍, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, വിടുതലൈ ചിരുതൈഗല്‍ കച്ചി, (വിസികെ) മനിതനേയ മക്കള്‍ പാര്‍ട്ടി, (എംഎംകെ) എന്നിവര്‍ ഭരണകക്ഷിക്ക് പിന്തുണ ആവര്‍ത്തിച്ചുകഴിഞ്ഞു.

ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ), പട്ടാലി മക്കള്‍ കട്ച്ചി (പിഎംകെ), തമിഴ് മാനില കോണ്‍ഗ്രസ് (മൂപ്പനാര്‍), പുതിയ തമിളകം, ന്യൂ ജസ്റ്റിസ് പാര്‍ട്ടി, തമിഴക മക്കള്‍ മുന്നേട്ര കഴഗം എന്നിവയുള്‍പ്പെടെ മറ്റ് പാര്‍ട്ടികളുടെ തീരുമാനമാണ് ഇപ്പോഴും വെളിപ്പെടുത്താതെ നില്കുന്നത്.ഇവരെല്ലാം 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും എഐഎഡിഎംകെയെ പിന്തുണച്ച പാര്‍ട്ടികളാണിത്.

എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയാല്‍ വിജയസാധ്യത കൂടുതലാണെന്ന് ഈ ചെറുപാര്‍ട്ടികള്‍ക്ക് അറിയാമെങ്കിലും ന്യൂഡല്‍ഹിയില്‍ ബിജെപി വീണ്ടും വരുമെന്ന അനുമാനത്തിലാണ് ഈ പാര്‍ട്ടികള്‍ യാതൊരു നീക്കവും നടത്താത്തതിന് കാരണം.

ഒ.പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തില്‍, എഐഎഡിഎംകെയില്‍ നിന്ന് പിരിഞ്ഞുപോയ ഗ്രൂപ്പും അതിന്റെ സഖ്യകക്ഷിയായ ടി.ടി.വി ദിനകരന്റെ അമ്മ മക്കള്‍ മുന്‍നേട്ര കഴകവും (എഎംഎംകെ) ബിജെപിയുടെ സഖ്യകക്ഷികളാകാനുള്ള സാധ്യതയും മുന്നിലുണ്ട്. ഇരുവരും ഇതുവരെ ദേശീയ പാര്‍ട്ടിയുമായി പരസ്യമായി ബന്ധപ്പെട്ടിട്ടില്ല.എഐഎഡിഎംകെയുടെ മുന്‍ ഇടക്കാല ജനറല്‍ സെക്രട്ടറി ആയിരുന്ന വി.കെ. ശശികലയും ബി.ജെ.പി സഖ്യത്തെ പിന്തുണയ്ക്കാന്‍ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍.

പനീര്‍ശെല്‍വം, ധിനകരന്‍, ശശികല എന്നിവരുടെ ക്യാമ്പുകള്‍ക്കിടയില്‍ കാണാവുന്ന ഒരു പൊതു സവിശേഷത, കേന്ദ്ര സര്‍ക്കാരിനെക്കുറിച്ചോ കേന്ദ്രനയങ്ങളെക്കുറിച്ചോ കടുത്ത വാക്കുകളൊന്നും ഇവര്‍ ഇത് വരെ പറഞ്ഞിട്ടില്ല എന്നതാണ്. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയും ഇതേ രീതിയിലാണ് മുന്നോട്ട് പോകുന്നത്.
ദീപാവലി ദിനത്തില്‍ പനീര്‍ശെല്‍വം നടത്തിയ ആശംസ സന്ദേശത്തില്‍, മോദിയോടും കേന്ദ്രമന്ത്രി അമിത് ഷായോടുമുള്ള അടുപ്പം നിലനിര്‍ത്താനുള്ള വ്യഗ്രത പ്രകടമാണ്.

പാര്‍ട്ടി ചിഹ്നവും കൊടിയും ഉപയോഗിക്കരുതെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത പനീര്‍ സെല്‍വം, ഇപ്പോള്‍ മദ്രാസ് ഹൈക്കോടതിയില്‍ നിയമ പോരാട്ടത്തിലാണ്.

എ.ഐ.എ.ഡി.എം.കെ.യെ സംബന്ധിച്ചിടത്തോളം, ഡി.എം.കെ ഭരണത്തിനെതിരെ ഉയര്‍ന്നുവരുന്ന ഭരണവിരുദ്ധ വികാരമാണ് ഒരു പ്രതീക്ഷ. അതിനാല്‍ ഡിഎംകെ വിരുദ്ധ വോട്ടുകളില്‍ പിളര്‍പ്പുണ്ടാക്കാതെ ഫലപ്രദമായി ഉപയോഗിക്കാന്‍ അവര്‍ ശ്രമിക്കും. ബിജെപിയില്‍ ഒരു പ്രകടന മുന്നേറ്റമാണ് വോട്ടെടുപ്പ് പണ്ഡിതന്മാര്‍ പ്രവചിക്കുന്നത്.

സിനിമാസംവിധായകനും രാഷ്ട്രീയക്കാരനുമായ സീമാന്‍ നേതൃത്വം നല്‍കുന്ന നാം തമിഴര്‍ പാര്‍ട്ടി എന്ന തമിഴ് ദേശീയ പാര്‍ട്ടിയുടെ പങ്കാണ് മറ്റൊരു ഘടകം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടിയില്ലെങ്കിലും പാര്‍ട്ടിക്ക് ഏകദേശം 6.6% വോട്ട് വിഹിതം ലഭിച്ചിരുന്നു. എഐഎഡിഎംകെ തന്നെ സമീപിച്ചിരുന്നെന്ന് അടുത്തിടെ വെളിപ്പെടുത്തിയ സീമാന്‍, താന്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആവര്‍ത്തിച്ചിരുന്നു. കൂടാതെ,തമിഴ് നടന്‍ വിജയ് യുടെ രാഷ്ട്രീയ പ്രവേശനം യാഥാര്‍ത്ഥ്യമായാല്‍ ഈ കണക്കുകൂട്ടലുകള്‍ തെറ്റാന്‍ സാധ്യതയുണ്ട്.

കൂട്ടിക്കിഴിച്ച് നോക്കുമ്പോള്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ മൊത്തത്തിലൊരു വ്യക്തതയില്ലായ്മ തുടരുകയാണ്.

newsupdate latest news tamilnadu politics