/kalakaumudi/media/post_banners/3817f047cc6c1323e90cc24d8cc03c434e9aa1e6d9a3f3b0184d478fb79caeb3.jpg)
ന്യൂയോർക്ക്: 2015ൽ എട്ടാം ക്ലാസ് വിദ്യാർഥിയുമായി ലൈംഗിക ബന്ധം പുലർത്തിയ അധ്യാപിക അറസ്റ്റിൽ. മുപ്പത്തിയൊന്നുകാരിയായ മെലിസ മേരി കർടിസാണ് അറസ്റ്റിലായത്. 8 വര്ഷം മുൻപ് മെലീസ മോൺട്ഗൊമെരി മിഡിൽ സ്കൂൾ അധ്യാപികയായിരുന്നപ്പോളാണ് സംഭവം നടന്നത്.
തനിക്ക് 14 വയസ്സ് മാത്രം പ്രായമുണ്ടായിരുന്നപ്പോൾ ക്ലാസിലെ അധ്യാപികയായിരുന്ന മെലിസ ലൈംഗികമായി ദുരുപയോഗിച്ചുവെന്ന് യുവാവ് അടുത്തിടെ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
22 വയസ്സ് പ്രായമുള്ളപ്പോഴാണ് മെലീസ വിദ്യാർഥിക്ക് മദ്യവും കഞ്ചാവും നൽകി പീഡിപ്പിച്ചത്, 20ലേറെ തവണ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
2015 ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നും രണ്ട് വർഷത്തോളം മെലിസ ഇതേ സ്കൂളിൽ ടീച്ചറായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. മെലിസയുടെ വാഹനത്തിൽ വച്ചും വീട്ടിൽ വച്ചുമാണ് വിദ്യാർഥിയെ പീഡിപ്പിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഒക്ടോബർ 31ന് മെലിസയ്ക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു. പരാതിക്കാരനെ കൂടാതെ മറ്റ് വിദ്യാർഥികളെയും മെലിസ ലൈംഗികമായി ദുരുപയോഗിച്ചുവെന്നാണ് കരുതുന്നതെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും മോൺട്ഗൊമെരി കൗണ്ടി പൊലീസ് അറിയിച്ചു.