തമിഴ്‌നാട് മന്ത്രി പൊന്‍മുടിക്കും ഭാര്യയ്ക്കും 3 വര്‍ഷം തടവ് ശിക്ഷ

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊന്‍മുടിക്കും ഭാര്യ പി.വിശാലാക്ഷിക്കും 3 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.തടവിന് പുറമേ 50 ലക്ഷം രൂപ പിഴ അടയ്ക്കാനും ജസ്റ്റിസ് ജി.ജയചന്ദ്രന്‍ ഉത്തരവിട്ടു.

author-image
Web Desk
New Update
തമിഴ്‌നാട് മന്ത്രി പൊന്‍മുടിക്കും ഭാര്യയ്ക്കും 3 വര്‍ഷം തടവ് ശിക്ഷ

ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊന്‍മുടിക്കും ഭാര്യ പി.വിശാലാക്ഷിക്കും 3 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.തടവിന് പുറമേ 50 ലക്ഷം രൂപ പിഴ അടയ്ക്കാനും ജസ്റ്റിസ് ജി.ജയചന്ദ്രന്‍ ഉത്തരവിട്ടു. അടിയന്തരമായി സുപ്രീംകോടതിയെ സമീപിക്കാനാണ് പൊന്‍മുടിയുടെ തീരുമാനം. അപ്പീല്‍ നല്‍കാനായി ഉത്തരവ് നടപ്പാക്കുന്നത് 30 ദിവസത്തേക്ക് കോടതി മരവിപ്പിച്ചിട്ടുണ്ട്.

ശിക്ഷ പ്രാബല്യത്തില്‍ വരുന്നതോടെ മന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും നഷ്ടമാകും. പൊന്‍മുടിയെ മന്ത്രിസഭയില്‍നിന്ന് നീക്കണമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനോടു ഗവര്‍ണര്‍ ആര്‍.എന്‍.രവി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

2006- 2011 കാലത്ത് ഡിഎംകെ മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസ, ഖനി മന്ത്രി ആയിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചതിന് വിജിലന്‍സ് നേരത്തേ കേസെടുത്തിരുന്നെങ്കിലും വെല്ലൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൊന്‍മുടി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കുകയായിരുന്നു.
എന്നാല്‍, മദ്രാസ് ഹൈക്കോടതി കേസ് സ്വമേധയാ പുനഃപരിശോധിച്ചു.

കീഴ്‌ക്കോടതിക്കു തെറ്റുപറ്റിയെന്നു കണ്ടെത്തിയ ഹൈക്കോടതി,വരുമാനത്തിന്റെ 64.90% അധികം ആസ്തി നേടിയെന്നും 1.75 കോടി രൂപയിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നും കണ്ടെത്തി ശിക്ഷിക്കുകയായിരുന്നു.

K ponmudi latest news tamilnadu newsupdate conviction