'കുട്ടിയെ ഒരു വീട്ടിലെത്തിച്ച് ഭക്ഷണം നല്‍കി, ലാപ്‌ടോപ്പില്‍ കാര്‍ട്ടൂണ്‍ കാണിച്ചു'

ഓയൂരില്‍ നിന്ന് ആറു വയസ്സുകാരി അബിഗേല്‍ സാറ റെജിയെ തട്ടിക്കൊണ്ടു പോയ അക്രമി സംഘത്തെ ഉടന്‍ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്ന് എഡിജിപി എം.ആര്‍. അജിത് കുമാര്‍.

author-image
Web Desk
New Update
'കുട്ടിയെ ഒരു വീട്ടിലെത്തിച്ച് ഭക്ഷണം നല്‍കി, ലാപ്‌ടോപ്പില്‍ കാര്‍ട്ടൂണ്‍ കാണിച്ചു'

കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസ്സുകാരി അബിഗേല്‍ സാറ റെജിയെ തട്ടിക്കൊണ്ടു പോയ അക്രമി സംഘത്തെ ഉടന്‍ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്ന് എഡിജിപി എം.ആര്‍. അജിത് കുമാര്‍. അക്രമികള്‍ കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോകുകയും കുട്ടി കരയാന്‍ ശ്രമിച്ചപ്പോള്‍ വാപൊത്തി കാറിന്റെ പിന്‍സീറ്റില്‍ കിടത്തിയെന്നും എഡിജിപി പറഞ്ഞു.

കുട്ടിയെ ഒരു വലിയ വീട്ടിലെത്തിച്ച ശേഷം ഭക്ഷണം നല്‍കി ലാപ്‌ടോപ്പില്‍ കാര്‍ട്ടൂണും കാണാന്‍ സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. കുട്ടിയെ സുരക്ഷിതമായി തിരിച്ചുകിട്ടിയതാണ് ഏറ്റവും സന്തോഷകരമായ കാര്യം. കുട്ടി ഇപ്പോഴും സാധാരണ പോലെ സംസാരിക്കാവുന്ന നിലയിലായിട്ടില്ല. ഷോക്കില്‍ നിന്ന് വിട്ടു വരുന്നതേയുള്ളൂ. ഇപ്പോഴും നിരീക്ഷണത്തില്‍ തുടരുകയാണ്.

കുട്ടിയെ അവര്‍ വാഹനത്തില്‍ കയറ്റുകയും കരയാന്‍ തുടങ്ങിയപ്പോള്‍ വായ പൊത്തിപ്പിടിക്കുകയും ചെയ്തു. കുട്ടിയെ പിന്നിലെ സീറ്റില്‍ കിടത്തിയാണ് കൊണ്ടുപോയത്. പിന്നെ ഒരു വലിയ വീട്ടിലേക്കു കൊണ്ടുപോയി എന്നാണ് കുട്ടി പറഞ്ഞതെന്നും എഡിജിപി പറഞ്ഞു. അവിടെയെത്തിയപ്പോള്‍ വാഹനത്തില്‍നിന്ന് ഇറക്കി ഒരു മുറിയിലേക്കു മാറ്റി. കുട്ടിക്ക് ആവശ്യമുള്ള ഭക്ഷണം വാങ്ങിക്കൊടുത്തു. കുട്ടിയെ ലാപ്‌ടോപ്പില്‍ കാര്‍ട്ടൂണ്‍ കാണാന്‍ സമ്മതിച്ചു. പിന്നെ കുട്ടി ഉറങ്ങി.

രാവിലെ കുട്ടിയെ മറ്റൊരു വാഹനത്തില്‍ ചിന്നക്കടയിലെത്തിച്ചു. അതൊരു നീല വാഹനമാണെന്നാണ് പ്രാഥമിക നിഗമനം. അവിടെനിന്ന് ഓട്ടോറിക്ഷയില്‍ കയറ്റി ആശ്രാമം മൈതാനത്ത് എത്തിക്കുകയും ചെയ്തതായി എഡിജിപി വെളിപ്പെടുത്തി.

kerala police kerala kollam police