പ്രവാസികൾക്ക് സന്തോഷവാർത്ത; ഗൾഫ് രാജ്യങ്ങളിലേക്ക് സർവ്വീസ് കൂട്ടാൻ എയർ ഇന്ത്യ എക്സ്പ്രസ്

പുതിയ വിമാനങ്ങളുടെ വരവോടെ സമയമക്രമത്തിലെ പ്രശ്നങ്ങൾക്ക് അടക്കം പരിഹാരമാകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് എം.ഡി അലോക് സിങ് പറഞ്ഞു

author-image
Greeshma Rakesh
New Update
പ്രവാസികൾക്ക് സന്തോഷവാർത്ത; ഗൾഫ് രാജ്യങ്ങളിലേക്ക് സർവ്വീസ് കൂട്ടാൻ എയർ ഇന്ത്യ എക്സ്പ്രസ്

പ്രവാസികൾക്ക് സന്തോഷവാർത്ത.വിമാനങ്ങളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവ്വീസുകളും സേവനങ്ങളും വികസിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്. അൻപതോളം വിമാനങ്ങൾ മാർച്ച് മാസത്തോടെ എയർ ഇന്ത്യ എക്സപ്രസ് ഫ്ലീറ്റിലെത്തും.

ആകെ വിമാനങ്ങളുടെ എണ്ണം നൂറാക്കിയതിനു ശേഷം റൂട്ടുകൾ പുതുക്കി മാറ്റങ്ങൾ വരുത്താനുള്ള പരിശ്രമങ്ങളിലാണ് എയർ ഇന്ത്യ എക്സ്പ്രസ്.പുതിയ വിമാനങ്ങളുടെ വരവോടെ സമയമക്രമത്തിലെ പ്രശ്നങ്ങൾക്ക് അടക്കം പരിഹാരമാകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് എം.ഡി അലോക് സിങ് പറഞ്ഞു.

ആകെ 70 വിമാനങ്ങൾക്കാണ് എയർ ഇന്ത്യ എക്സപ്രസ് ഓർഡർ നൽകിയിരിക്കുന്നത്. ലയന നടപടികൾ പൂർണമായും 6 മാസത്തിനകം പൂ‍ർത്തിയാക്കും.തുടർന്ന് 15 മാസത്തിനകം വലിയ മാറ്റങ്ങൾ കാണാനാകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഉറപ്പ് നൽകി. ഗൾഫ് പ്രവാസികൾക്ക് വലിയ ആശ്വാസമായി ജിസിസി രാജ്യങ്ങളിലായിരിക്കും എയർ ഇന്ത്യ എക്സ്പ്രസ് മുൻഗണന നൽകുക.

യുഎഇയ്ക്ക് ആയിരിക്കും ആദ്യ സ്ഥാനമെന്ന് ദുബായിൽ വ്യാപാര പങ്കാളികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ അധികൃതർ വ്യക്തമാക്കി. സൗദിയിലേക്കും സർവ്വീസ് വർധിപ്പിക്കും. നിലവിലുണ്ടായ വിമാനം വൈകൽ, സർവ്വീസ് തടസ്സം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഓരോന്നും സൂക്ഷമമായി പരിശോധിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

റീഫണ്ട് ഉൾപ്പടെ പരിഹാര നടപടികൾ കാര്യക്ഷമമാക്കിയിട്ടുണ്ട്. നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകളിൽ യാത്രക്കാർക്ക് നേരിട്ട പ്രയാസങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ് വലിയ വിമർശനം ഉയർന്നിരുന്നു.അതെസമയം കഴിഞ്ഞ ബെംഗളൂരുവിൽ നിന്ന് മംഗളൂരുവിലേക്ക് രണ്ട് പുതിയ വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞദിവസം മുതൽ ഏർപ്പെടുത്തിയിരുന്നു.

pravasi air india express flight service gulf countries