മദ്യ ഉപയോഗം കുറഞ്ഞു; ഒക്ടോബറില്‍ ഇന്ത്യന്‍ നിര്‍മ്മിത മദ്യത്തിന്റെ വില്‍പന 1321 കോടി രൂപ കുറഞ്ഞു

സംസ്ഥാനത്തെ മദ്യത്തിന്റെ വില്‍പന കുറഞ്ഞു.നിലവിലെ സാമ്പത്തിക വര്‍ഷത്തെ ആദ്യ ഏഴ് മാസങ്ങളില്‍ ആഗസ്റ്റ് ഒഴികെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, ബിയര്‍, വൈന്‍, വിദേശ നിര്‍മ്മിത വിദേശ മദ്യം എന്നിവയുടെയെല്ലാം വില്‍പനയിലാണ് കുറവ് വന്നത്.

author-image
Web Desk
New Update
മദ്യ ഉപയോഗം കുറഞ്ഞു; ഒക്ടോബറില്‍ ഇന്ത്യന്‍ നിര്‍മ്മിത മദ്യത്തിന്റെ വില്‍പന 1321 കോടി രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്തെ മദ്യത്തിന്റെ വില്‍പന കുറഞ്ഞു.നിലവിലെ സാമ്പത്തിക വര്‍ഷത്തെ ആദ്യ ഏഴ് മാസങ്ങളില്‍ ആഗസ്റ്റ് ഒഴികെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, ബിയര്‍, വൈന്‍, വിദേശ നിര്‍മ്മിത വിദേശ മദ്യം എന്നിവയുടെയെല്ലാം വില്‍പനയിലാണ് കുറവ് വന്നത്.

ഇന്ത്യന്‍ നിര്‍മ്മിത മദ്യത്തിന്റെ വില്‍പന ഒക്ടോബറില്‍ 1321 കോടി രൂപയോളം കുറഞ്ഞതായാണ് കേരള ബിവറേജസ് കോര്‍പ്പറേഷന്റെ (ബെവ്‌കോ) കണക്കുകള്‍.

എന്നാല്‍ ഏപ്രിലില്‍ 1457.34 കോടിയുടെ മദ്യത്തിന്റെ വില്‍പനയാണ് ഉണ്ടായത്.ഏഴു മാസത്തിനിടെ 10058.75 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മ്മിത മദ്യമാണ് ബെവ്‌കോ വിറ്റത്.

ബിയറിന്റെ വില്‍പന ഏപ്രിലില്‍ 171.08 കോടി രൂപയായിരുന്നെങ്കില്‍ ഒക്ടോബറില്‍ ഇതില്‍ നിന്ന് വീണ്ടും കുറഞ്ഞ് 105.43 കോടിയായി.ബിയര്‍ വില്‍പനയില്‍ ആഗസ്റ്റ് ഒഴികെയുള്ള മാസങ്ങളില്‍ ഇടിവ് ഉണ്ടായി.

ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍ ബിയറിന്റെ പ്രതിമാസ വില്‍പനയില്‍ 65.65 കോടിയുടെ കുറവുണ്ട്. അതേസമയം, നികുതി 12 ശതമാനം കൂട്ടിയതിനെ തുടര്‍ന്ന് വിദേശ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില്‍പനയിലും ഇടിവുണ്ടായി.

സെപ്തംബറിലെ 14.73 കോടിയില്‍ നിന്ന് ഒക്ടോബറില്‍ 9.85 കോടിയായി. വ്യാജമദ്യ ലഭ്യത കൂടിയാലും സര്‍ക്കാരിന്റെ വില്‍പന കുറയാന്‍ സാധ്യതയുണ്ടെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.മദ്യത്തിന് നിലവില്‍ 240 ശതമാനത്തിലധികം നികുതിയാണ് ഉള്ളത്.

Alcohol