അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് മഹാഗണപതി യജ്ഞത്തോടെ തുടക്കം

പന്ത്രണ്ടാമത് അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് പുത്തരിക്കണ്ടം മൈതാനിയില്‍ തുടക്കം. സനാതന ധര്‍മം എന്റെ വിശ്വാസം, എന്റെ അഭിപ്രായം എന്റെ ശക്തി എന്നതാണ് ഈ വര്‍ഷത്തെ ഹിന്ദു മഹാ സമ്മേളനത്തിന്റെ സന്ദേശമെന്ന് ഹിന്ദു ധര്‍മ പരിഷത് പ്രസിഡന്റ് എം ഗോപാല്‍ പറഞ്ഞു. സനാതന ധര്‍മ്മത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടന്നു വരുന്നുണ്ട്. അത് കേരളത്തില്‍ നിന്ന് മാറി തമിഴ്‌നാട്ടിലേക്കും വ്യാപിച്ചു.

author-image
Web Desk
New Update
അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് മഹാഗണപതി യജ്ഞത്തോടെ തുടക്കം

തിരുവനന്തപുരം: പന്ത്രണ്ടാമത് അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് പുത്തരിക്കണ്ടം മൈതാനിയില്‍ തുടക്കം. സനാതന ധര്‍മം എന്റെ വിശ്വാസം, എന്റെ അഭിപ്രായം എന്റെ ശക്തി എന്നതാണ് ഈ വര്‍ഷത്തെ ഹിന്ദു മഹാ സമ്മേളനത്തിന്റെ സന്ദേശമെന്ന് ഹിന്ദു ധര്‍മ പരിഷത് പ്രസിഡന്റ് എം ഗോപാല്‍ പറഞ്ഞു. സനാതന ധര്‍മ്മത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടന്നു വരുന്നുണ്ട്. അത് കേരളത്തില്‍ നിന്ന് മാറി തമിഴ്‌നാട്ടിലേക്കും വ്യാപിച്ചു.

ഗണപതി മിത്ത് ആണ് എന്ന പരാമര്‍ശങ്ങള്‍ തുടങ്ങി, ഹൈന്ദവ വിശ്വാസങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്ന കാലഘട്ടത്തില്‍ ഹൈന്ദവ ശക്തി ഉയര്‍ന്നു വരണമെന്ന സന്ദേശമാണ് ഹിന്ദു മഹാ സമ്മേളനം മുന്നോട്ടുവയ്ക്കുന്നത്. ഹിന്ദു മഹാ സമ്മേളനത്തിന്റെ പ്രാരംഭ ഘട്ടം എന്ന നിലയില്‍ മഹാഗണപതി യജ്ഞം തന്നെ നടത്തുകയും നിരവധി സ്ത്രീകള്‍ അതില്‍ പങ്കാളികളാവുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ 5 ന് സൂര്യകാലടിമന സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് ഗണപതി ഹോമം നടന്നത്. ഞായറാഴ്ച രാവിലെ 11.15ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി സമ്മേളനം ഉദ്ഘാടനം ചെയ്യും. ചെങ്കല്‍ എസ് രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിക്കും. ജനറല്‍ കവീനര്‍ വി. സുധകുമാര്‍, സ്വാമി ബ്രഹ്‌മപാദാനന്ദ സരസ്വതി, ഹിന്ദു ധര്‍മ പരിഷത്ത് സെക്രട്ടറി എസ്. പ്രദീപ്, കോഴിക്കോട് കുളത്തൂര്‍ അദൈത്വാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, സ്വാമി അഭയാനന്ദ, തിരുമല ആനന്ദാശ്രമം സ്വാമി സു കുമാരാനന്ദ, ചെങ്കല്‍ മഹേശ്വരം സ്വാമി മഹേശ്വരാനന്ദ സരസ്വതി,കാലടി ബോധാനന്ദാശ്രമം സ്വാമി ഹരിഹരാനന്ദ തുടങ്ങിയവര്‍ പ്രസംഗിക്കും.

2 ന് ഏകഭാരതം ശ്രേഷ്ഠ ഭാരതം ചര്‍ച്ച, വൈകിട്ട് 4.30 ന് മെഗാ തിരുവാതിര ഉദ്ഘാടനം സംവിധായകന്‍ സുജിത്ത് സുന്ദര്‍ നിര്‍വഹിക്കും. 8 ന് 12 ന് സ്വാമി അഭയാനന്ദ സരസ്വതിയുടെ പ്രഭാഷണം, വൈകിട്ട് 6 ന് പൊതുസമ്മേളനം ഉദ്ഘാടനം ഡോ.ഹരീന്ദ്രന്‍ നായര്‍ നിര്‍വഹിക്കും.

9 ന് 10 ന് ഭാരതീയ സംഗീതവും ദേശീയതയും വിഷയത്തില്‍ സെമിനാര്‍, ഉച്ചയ്ക്ക് 12 ന് പ്രഫ. നാരായണ ഭട്ടതിരിപ്പാടിന്റെ പ്രഭാഷണം, 6 ന് പൊതുസമ്മേളനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രതന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗിക്കും.

10 ന് 3 ന് സെമിനാര്‍, 4,30ന് കുലദൈവ സങ്കല്‍പം വിഷയത്തില്‍ ചര്‍ച്ച. 6 ന് പൊതുസമ്മേളനം ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. 11 ന് 3 ന് പ്രവീണ്‍ ശര്‍മയുടെ പ്രഭാഷണം, 4 ന് സിറോ മലങ്കര കത്തോലിക്കാ സഭ ചീഫ് വികാരി ജനറല്‍ ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പോസ്, പാളയം ഇമാം സുഹൈബ് മൗലവി, വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി, എം.എസ്. ഫൈസല്‍ ഖാന്‍ എന്നിവരുടെ പ്രഭാഷണം. 6 ന് പൊതുസമ്മേളനം ടി.പി.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യും.

12ന് പുലര്‍ച്ചെ 5.30ന് ഓങ്കാരം തന്ത്രിയുടെ നേതൃത്വത്തില്‍ അഘോര ഹോമം, 2 ന് സെമിനാര്‍, 4.15 ന് ചര്‍ച്ച. 6 ന് നടക്കുന്ന സമാപന സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ജയശ്രീ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

anathapuri hindu mahasammelan kerala Thiruvananthapuram