ആലപ്പുഴയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; പ്രതികള്‍ അറസ്റ്റില്‍

വള്ളികുന്നം സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിലെ പ്രതികള്‍ അറസ്റ്റില്‍. വള്ളികുന്നം കടുവിനാല്‍ സ്വദേശിയായ വിശ്വരാലിനെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസ്സിലാണ് പ്രയാര്‍ കൂനം തറയില്‍ വിഷ്ണു (23), പുതുപ്പള്ളി തയ്യില്‍ തറയില്‍ അനുകൃഷ്ണന്‍ (22), കായംകുളം പെരിങ്ങാല അഖില്‍ ഭവനത്തില്‍ അഖില്‍ (25), ഓലകെട്ടിയമ്പലം കുളത്താഴത്ത് ഹരികുമാര്‍ (25), ഭരണിക്കാവ് മഞ്ഞാടിത്തറ നൗഫിയ മന്‍സിലില്‍ ഫൈസല്‍ (25), കൃഷ്ണപുരം മരങ്ങാട്ടുവടക്കതില്‍ കെവിന്‍ ഹരി (24) എന്നിവരെ കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തത്.

author-image
Web Desk
New Update
ആലപ്പുഴയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; പ്രതികള്‍ അറസ്റ്റില്‍

ആലപ്പുഴ: വള്ളികുന്നം സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിലെ പ്രതികള്‍ അറസ്റ്റില്‍. വള്ളികുന്നം കടുവിനാല്‍ സ്വദേശിയായ വിശ്വരാലിനെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസ്സിലാണ് പ്രയാര്‍ കൂനം തറയില്‍ വിഷ്ണു (23), പുതുപ്പള്ളി തയ്യില്‍ തറയില്‍ അനുകൃഷ്ണന്‍ (22), കായംകുളം പെരിങ്ങാല അഖില്‍ ഭവനത്തില്‍ അഖില്‍ (25), ഓലകെട്ടിയമ്പലം കുളത്താഴത്ത് ഹരികുമാര്‍ (25), ഭരണിക്കാവ് മഞ്ഞാടിത്തറ നൗഫിയ മന്‍സിലില്‍ ഫൈസല്‍ (25), കൃഷ്ണപുരം മരങ്ങാട്ടുവടക്കതില്‍ കെവിന്‍ ഹരി (24) എന്നിവരെ കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 18 ന് രാത്രി 11.30 ന് കറ്റാനം ജംഗ്ഷന് വടക്കുവശത്തുവച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം. രാത്രി 11 ന് ചാരുംമൂടുള്ള ബാറില്‍ മദ്യപിക്കുവാനായെത്തിയ പ്രതികളും വിശ്വരാലും സുഹൃത്തുളുമായി വാക്കു തര്‍ക്കമുണ്ടായി. തുടര്‍ന്ന് കറ്റാനം ജംഗ്ഷനില്‍ ആഹാരം കഴിക്കാന്‍ എത്തിയ വിശ്വരാലിനേയും സുഹൃത്തുക്കളേയും പ്രതികളും കൂട്ടുകാരും പിന്‍തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

കറ്റാനം ജംഗ്ഷന് വടക്കു വശമുള്ള വീടിന് മുകളിലേക്ക് ഓടിക്കയറിയ വിശ്വരാലിനെ പിന്തുടര്‍ന്നെത്തിയ പ്രതികള്‍ വടി കൊണ്ട് അടിച്ചും തൊഴിച്ചും മുകളില്‍ നിന്നും താഴേക്ക് തള്ളി ഇടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കും ശരീരത്തും ഗുരുതര പരക്കുകളോടെ അത്യാസന്ന നിലയില്‍ വിശ്വരാല്‍ കൊല്ലം എന്‍ എസ് സഹകരണ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ചെങ്ങന്നൂര്‍ ഡി വൈ എസ് പി എം.കെ ബിനുകുമാറിന്റെ നിര്‍ദ്ദേശപ്രകാരം കുറത്തികാട് പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ. മോഹിത്തിന്റെ നേതൃത്വത്തില്‍ പോലീസ് സബ് ഇന്‍സ്പക്ടര്‍ ബിജു സി.വി, എ.എ എസ് ഐ .രാജേഷ്. ആര്‍. നായര്‍, എ എസ് ഐ സാദിഖ് ലബ്ബ, എസ് സി പി ഒ മാരായ ഉണ്ണികൃഷ്ണപിള്ള, മുഹമമ്മദ് ഷെഫീഖ്, അരുണ്‍ ഭാസ്‌കര്‍, ഷാജിമോന്‍, സി.പി. ഒ മാരായ രഞ്ജു .ആര്‍.പിള്ള, രാജേഷ് കെ.എം എന്നിവരടങ്ങിയ പ്രത്യേക പോലീസ് സംഘമാണ് ഒളിവില്‍ പോയ പ്രതികളെ ബാഗ്ലൂരില്‍ നിന്ന് സാഹസികമായി പിടികൂടിയത്.

കേസ്സിലെ മറ്റൊരു പ്രധാന പ്രതിയായ രാഹുല്‍.ഏ.നാഥിനെ കഴിഞ്ഞ ആഴ്ച കായംകുളം ഒന്നാം കുറ്റി ഭാഗത്തു നിന്ന് കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

 

kerala news alappuzha police