വിസകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയ

ബ്രിട്ടന് പിന്നാലെ വിസകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയ.

author-image
anu
New Update
വിസകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയ

സിഡ്നി: ബ്രിട്ടന് പിന്നാലെ വിസകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയ. അന്താരാഷ്ട്ര വിദ്യാര്‍ഥികളും തൊഴിലാളികള്‍ക്കുമുള്ള വിസകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കുടിയേറ്റം പകുതിയായി കുറയ്ക്കുകയാണ് ലക്ഷ്യം.

കുടിയേറ്റത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തുന്നതെന്ന് ആഭ്യന്തര മന്ത്രി ക്ലെയര്‍ ഒ നീല്‍ അറിയിച്ചു. 2022-23 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കുടിയേറിയത് വിദ്യാര്‍ഥി വിസയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

2022-23ല്‍ കുടിയേറ്റക്കാരുടെ എണ്ണം 510,000 എന്ന റെക്കോര്‍ഡ് സംഖ്യയിലെത്തുമെന്നതിനാലാണ് വിസാചട്ടങ്ങള്‍ പുനക്രമീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അടുത്ത രണ്ട് വര്‍ഷം കൊണ്ട് കുടിയേറ്റം കോവിഡിന് മുന്‍പുണ്ടായിരുന്ന ശരാശരി കണക്കായ കാല്‍ ലക്ഷത്തിലേക്ക് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

പുതിയ നയപ്രകാരം, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഇംഗ്ലീഷ് പരീക്ഷകളില്‍ ഉയര്‍ന്ന സ്‌കോര്‍ ആവശ്യമാണ്. കൂടാതെ പഠനശേഷം ഓസ്ട്രേലിയയില്‍ തുടരുന്നതിനും കടുത്ത നിയന്ത്രണങ്ങളുണ്ടാവും. അതേസമയം ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമായ തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് സ്പെഷ്യലിസ്റ്റ് വിസ ഗണത്തിലുള്‍പ്പെടുത്തി റിക്രൂട്ട്മെന്റ്, പി.ആര്‍ നടപടിക്രമങ്ങള്‍ സുഗമമാക്കും.

international news Latest News