കാര്യോപദേശ സമിതി യോഗം; വാക്‌പോരില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

കാര്യോപദേശക സമിതി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മില്‍ വാക്‌പോര് നടത്തി.

author-image
Athira
New Update
കാര്യോപദേശ സമിതി യോഗം; വാക്‌പോരില്‍  മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

 

 

തിരുവനന്തപുരം; കാര്യോപദേശക സമിതി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മില്‍ വാക്‌പോര് നടത്തി. ഇതിന്, 'നിങ്ങളും നല്ല സഹകരണം ആണല്ലോ, അമ്മാതിരി വര്‍ത്തമാനം വേണ്ട' എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. ഉടനടി 'ഇമ്മാതിരി വര്‍ത്തമാനം ഇങ്ങോട്ടും വേണ്ട' എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ കാര്യോപദേശക സമിതി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി.

ഫെബ്രുവരി 9 മുതല്‍ 'സമരാഗ്‌നി' എന്ന പ്രചരണ ജാഥ നടക്കുന്നതിനാല്‍ ആ ദിവസങ്ങളിലെ സമ്മേളനം മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ഈ അഭിപ്രായത്തോട് സഹകരിച്ചില്ല. പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ ഇത്തരം പരിപാടികള്‍ നടക്കുമ്പോള്‍ സഭാ സമ്മേളനം മാറ്റിവയ്ക്കുന്ന കീഴ്വഴക്കമുണ്ടെന്നും സര്‍ക്കാര്‍ ഒന്നിനും സഹകരിക്കുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്നാണ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് 20 വരെ നടത്താനിരുന്ന സമ്മേളനം ഫെബ്രുവരി 15ന് അവസാനിപ്പിക്കാനാണ് കാര്യോപദേശക സമിതി തീരുമാനിച്ചത്. ഫെബ്രുവരി 5നു തന്നെ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് ചര്‍ച്ച 12 മുതല്‍ 15 വരെയാണ് നടത്തുന്നത്.

 

 

news updates kerala news Latest News