'യുദ്ധം തുടരും, ദൈര്‍ഘ്യമേറിയതും ദുഷ്‌കരവുമാകും; ഗാസയില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞ് പോകണം'

യുദ്ധത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം തുടരുമെന്നും ദൈര്‍ഘ്യമേറിയതും ദുഷ്‌കരവുമാകുമെന്നും നെതന്യാഹു വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.

author-image
Priya
New Update
'യുദ്ധം തുടരും, ദൈര്‍ഘ്യമേറിയതും ദുഷ്‌കരവുമാകും; ഗാസയില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞ് പോകണം'

 

ടെല്‍ അവീവ്: യുദ്ധത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം തുടരുമെന്നും ദൈര്‍ഘ്യമേറിയതും ദുഷ്‌കരവുമാകുമെന്നും നെതന്യാഹു വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.

ഗാസ മുനമ്പില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞു പോകണമെന്നും ഇസ്രയേല്‍ ആവശ്യപ്പെട്ടു. ഹമാസ് ബന്ദികളാക്കിയവരെ തിരിച്ചെത്തിക്കാന്‍ ഭരണകൂടം പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗാസയില്‍ 8,000 ലധികം പേര്‍ മരിച്ചതായി ഗാസ ആരോഗ്യ മന്ത്രി പറഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരില്‍ കൂടുതലുമുള്ളത്.

പലസ്തീന്‍ പ്രദേശമായ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സംഘര്‍ഷത്തില്‍ 110 പേര്‍ മരിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 48 മണിക്കൂറായി ഗാസയില്‍ ഇന്റര്‍നെറ്റ്, ഫോണ്‍ ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

israel hamas war Benjamin Netanyahu