ദളിതനായതിനാല്‍ മ്യൂസിയത്തില്‍ പ്രവേശനം നിഷേധിച്ചതായി ബിജെപി മുന്‍ മന്ത്രി

ദളിതനായതിനാല്‍ മ്യൂസിയത്തില്‍ പ്രവേശനം നിഷേധിച്ചതായി ബിജെപി മുന്‍ മന്ത്രി ഗൂളിഹട്ടി ശേഖര്‍. നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തെ ഹെഡ്ഗേവാര്‍ മ്യൂസിയത്തില്‍ പ്രവേശനം നിഷേധിച്ചതായി ശേഖര്‍ അറിയിച്ചു.

author-image
Web Desk
New Update
ദളിതനായതിനാല്‍ മ്യൂസിയത്തില്‍ പ്രവേശനം നിഷേധിച്ചതായി ബിജെപി മുന്‍ മന്ത്രി

 

ബംഗളൂരു: ദളിതനായതിനാല്‍ മ്യൂസിയത്തില്‍ പ്രവേശനം നിഷേധിച്ചതായി ബിജെപി മുന്‍ മന്ത്രി ഗൂളിഹട്ടി ശേഖര്‍. നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തെ ഹെഡ്ഗേവാര്‍ മ്യൂസിയത്തില്‍ പ്രവേശനം നിഷേധിച്ചതായി ശേഖര്‍ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മൂന്നു മാസം മുമ്പായിരുന്നു സംഭവം. മ്യൂസിയത്തില്‍ പ്രവേശിക്കുന്നതിന് മുന്നോടിയായി വ്യക്തിപരമായ വിവരങ്ങള്‍ രജിസ്റ്ററില്‍ കുറിച്ചിരുന്നു. തുടര്‍ന്ന് ദളിതനായതിനാല്‍ പ്രവേശനം അനുവദിക്കില്ലെന്ന് സുരക്ഷാ ജീവനക്കാര്‍ പറഞ്ഞതായി ശേഖര്‍ വെളിപ്പെടുത്തി. ആര്‍.എസ്.എസ് സ്ഥാപകനായ ഹെഡ്ഗേവാറിന്റെ വീടാണ് മ്യൂസിയമാക്കി മാറ്റിയത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ മോഹന്‍ വൈദ്യ, മഞ്ജു എന്നിവര്‍ക്ക് പ്രവേശനം നല്‍കി. ഇതിന് വിശദീകരണം നല്‍കാന്‍ ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിനോട് ശേഖര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം ശേഖറിന്റെ ആരോപണം ആര്‍.എസ്.എസ് നിഷേധിച്ചു. മ്യൂസിയം സന്ദര്‍ശിക്കുന്നവരുടെ പേര് രജിസ്റ്ററില്‍ രേഖപ്പെടുത്തുന്ന പതിവില്ല. ആരോപണം അടിസ്ഥാനരഹിതമാണ്. ആര്‍.എസ്.എസ് ഓഫീസുകളിലും മ്യൂസിയങ്ങളിലും പ്രവേശിക്കുന്നതിന് ആര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി.

national news Latest News