കളമശേരിയിലെ സ്ഫോടനം;പ്രധാന റെയിൽവേ,ബസ് സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കും,സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദേശം

കേന്ദ്ര അന്വേഷണ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചു.സ്പോടനമുണ്ടായ കളമശേരിയിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും എത്തിയിട്ടുണ്ട്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി അജിത് കുമാർ സംഭവസ്ഥലത്തേക്കു പുറപ്പെട്ടു. ഇന്റലിജൻസ് എഡിജിപിയും സ്ഥലത്തെത്തും.

author-image
Greeshma Rakesh
New Update
കളമശേരിയിലെ സ്ഫോടനം;പ്രധാന റെയിൽവേ,ബസ് സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കും,സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദേശം

കൊച്ചി: കളമശേരിയിൽ സ്ഫോടനമുണ്ടായതിനു പിന്നാലെ സംസ്ഥാനത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ്. എറണാകുളത്തും തൃശൂരും അതീവ ജാഗ്രത പുലർത്താനാണു പൊലീസ് നിർദേശം. പ്രധാന റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കാനും പൊലീസ് നിർദേശം നൽകി.

എൻഐഎയും പ്രാഥമിക അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്താകെ പരിശോധന നടത്താനും നിർദേശം നൽകി. കേന്ദ്ര അന്വേഷണ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചു.സ്പോടനമുണ്ടായ കളമശേരിയിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും എത്തിയിട്ടുണ്ട്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി അജിത് കുമാർ സംഭവസ്ഥലത്തേക്കു പുറപ്പെട്ടു. ഇന്റലിജൻസ് എഡിജിപിയും സ്ഥലത്തെത്തും.

ഫയർഫോഴ്സ് അടക്കമുള്ള റെസ്ക്യൂ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. ഏതു തരത്തിലുള്ള സ്ഫോടനമാണു നടന്നതെന്ന കാര്യത്തിൽ വിദഗ്ധ പരിശോധനയ്ക്കുശേഷം മാത്രമേ പറയാനാകൂ. എല്ലാ തരത്തിലുമുള്ള ഇടപെടൽ സർക്കാർ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണു സ്ഫോടനമുണ്ടായത്.സ്പോടനത്തിൽ ഒരു സ്ത്രീ മരിച്ചു. നിരവധിപ്പേർക്കു പരുക്കേറ്റു. നിരവധി ആളുകൾ ഹാളിലുണ്ടായിരുന്നുവെന്നാണ് വിവരം. 23 പേർക്കു പരുക്കേറ്റിട്ടുണ്ട്. 7 പേരുടെ നില ഗുരുതരമെന്നാണ്  പ്രാഥമിക നിഗമനം. 

kerala kerala police blast in kalamasery high alert