പ്രവര്‍ത്തന ചരിത്രത്തില്‍ വന്‍ നേട്ടവുമായി സിയാല്‍

25 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ വന്‍ നേട്ടവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍). ഒരു കലണ്ടര്‍ വര്‍ഷം ഒരുകോടി യാത്രക്കാര്‍ എന്ന നേട്ടമാണ് സിയാല്‍ കൈവരിച്ചത്. ഈയാഴ്ച ഈ നേട്ടം കൈവരിക്കും.

author-image
Priya
New Update
പ്രവര്‍ത്തന ചരിത്രത്തില്‍ വന്‍ നേട്ടവുമായി സിയാല്‍

തിരുവനന്തപുരം:25 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ വന്‍ നേട്ടവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍). ഒരു കലണ്ടര്‍ വര്‍ഷം ഒരുകോടി യാത്രക്കാര്‍ എന്ന നേട്ടമാണ് സിയാല്‍ കൈവരിച്ചത്. ഈയാഴ്ച ഈ നേട്ടം കൈവരിക്കും. 

ഒരു സാമ്പത്തിക വര്‍ഷം ഒരുകോടി യാത്രക്കാര്‍ എന്ന ചരിത്രവും സിയാലിനുണ്ട്. 2018-19 സാമ്പത്തിക വര്‍ഷത്തിലാണ് ഈ നേട്ടം കൈവരിച്ചത്. കോവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ ഇടിവുണ്ടായതിനാല്‍ പിന്നീട് ഈ നേട്ടത്തിലേക്ക് എത്താന്‍ സിയാലിന് കഴിഞ്ഞിരുന്നില്ല.

യാത്രക്കാര്‍ക്കായി വിവിധ സേവനങ്ങള്‍ ഏര്‍പ്പെടുത്തിയും കൂടുതല്‍ വിമാനക്കമ്പനികളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കിയും സിയാല്‍ ഇക്കുറി ചരിത്രനേട്ടം കൈവരിക്കുകയാണ്. 25,000-32,000 യാത്രക്കാരാണ് നിത്യേന കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്.

ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ 94,66,698 യാത്രക്കാര്‍ കൊച്ചി വഴി പറന്നു. ഇത് റെക്കോഡ് നേട്ടമാണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത് മേയ് മാസത്തിലാണ്-9,22,391 പേര്‍. ഏറ്റവും കുറവുപേര്‍ യാത്രചെയ്തിരിക്കുന്നത് ഫെബ്രുവരിയിലാണ്-7,71,630 പേര്‍.

ഈ വര്‍ഷം ആഭ്യന്തര യാത്രക്കാരാണ് കൂടുതല്‍. നവംബര്‍ വരെ 50,96,121 പേര്‍ കൊച്ചി വഴി ആഭ്യന്തരയാത്ര നടത്തി. 25,61,319 പേരാണ് കൊച്ചിയില്‍ നിന്നും വിവിധ ആഭ്യന്തരകേന്ദ്രങ്ങളിലേക്ക് പറന്നത്.

25,34,802 പേര്‍ കൊച്ചിയില്‍ വന്നിറങ്ങുകയും ചെയ്തു. മേയ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ആഭ്യന്തരയാത്രയ്ക്കായി കൊച്ചിയെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്-4,98,761 പേര്‍.

ഏറ്റവും കൂടുതല്‍ ആഭ്യന്തരയാത്രക്കാര്‍ കൊച്ചിയില്‍ വിറങ്ങിരിക്കുന്നത് മേയ് മാസത്തിലാണ്-2,55,209 പേര്‍. ഇവിടെനിന്നും ആഭ്യന്തരകേന്ദ്രങ്ങളിലേക്ക് പറന്നവരുടെ എണ്ണം കൂടുതലുള്ളത് ഏപ്രില്‍ മാസത്തിലാണ്-2,50,222 പേര്‍.

ജനുവരി മുതല്‍ നവംബര്‍ വരെ മൊത്തം 62,781 വിമാനങ്ങളാണ് കൊച്ചി വഴി സര്‍വീസ് നടത്തിയത്. ഏറ്റവും കൂടുല്‍ വിമാനസര്‍വീസ് നടന്നത് ഒക്ടോബറിലാണ്-5,992 സര്‍വീസുകള്‍.

36,606 ആഭ്യന്തര സര്‍വീസുകളും 26,175 അന്താരാഷ്ട്ര സര്‍വീസുകളുമാണ് ഈ കാലയളവില്‍ നടന്നത്. ഏറ്റവും കൂടുതല്‍ ആഭ്യന്തര വിമാനസര്‍വീസ് നടന്നത് മാര്‍ച്ചിലാണ്-3,458 സര്‍വീസ്.

ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസ് നടന്നത് ഓഗസ്റ്റിലും-2570 സര്‍വീസ്. കൂടുതല്‍ വിമാനക്കമ്പനികളെ കൊച്ചിയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള കര്‍മപദ്ധതികളുമായി സിയാല്‍ മുന്നോട്ടുപോവുകയാണ്. വരും വര്‍ഷങ്ങളിലും ഒരുകോടിയിലധികം യാത്രക്കാര്‍ സിയാലിനെ ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

cochin international airport limited