മധ്യപ്രദേശ് നിയസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി നിർണയത്തിനായി കോൺ​ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി യോ​ഗം ശനിയാഴ്ച

ഈ വർഷം ഒക്ടോബറിനും നവംബറിനുമിടയിൽ നടക്കാൻ സാധ്യതയുള്ള തെരഞ്ഞെടുപ്പിൽ 230 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള നിയമസഭാംഗങ്ങളെ ജനങ്ങൾ തിരഞ്ഞെടുക്കും.ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്.

author-image
Greeshma Rakesh
New Update
മധ്യപ്രദേശ് നിയസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി നിർണയത്തിനായി കോൺ​ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി യോ​ഗം ശനിയാഴ്ച

ന്യൂഡൽഹി : ഈ വർഷാവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി)ശനിയാഴ്ച യോഗം ചേരും. മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഡൽഹിയിലെ വസതിയിലാണ് യോഗം. വൈകുന്നേരം 4 മണിയോടെയാണ് യോഗം ചേരുന്നത്.

ഇതിനുമുമ്പ്, സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കോൺഗ്രസ് മധ്യപ്രദേശിലെ സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേർന്നിരുന്നു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് മുന്നോടിയായി ഭരണകക്ഷിയായ ബി.ജെ.പിയും കോൺഗ്രസും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപിക്ക് വേണ്ടിയുള്ള പ്രചാരണത്തിന് എത്തിയതോടെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും മറ്റ് പ്രമുഖ നേതാക്കളും വോട്ടർമാരുടെ വിശ്വാസം നേടിയെടുക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾക്ക് നേതൃത്വം നൽകി.

മധ്യപ്രദേശ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ രണ്ട് പട്ടിക ബിജെപി നേരത്തെ പുറത്തുവിട്ടിരുന്നു. രണ്ടാമത്തെ പട്ടികയിൽ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് സിംഗ് പട്ടേൽ, ഫഗ്ഗൻ സിംഗ് കുലസ്‌തെ എന്നിവരുൾപ്പെടെ സംസ്ഥാനത്തെ നിരവധി മുൻനിര ബി.ജെ.പി നേതാക്കളുണ്ട്.

മധ്യപ്രദേശിൽ ബിജെപിയിൽ നിന്ന് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.രാഹുൽ ഗാന്ധിയും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ഇതിനകം തന്നെ സംസ്ഥാനത്ത് റാലികൾ നടത്തിയിരുന്നു.

ഈ വർഷം ഒക്ടോബറിനും നവംബറിനുമിടയിൽ നടക്കാൻ സാധ്യതയുള്ള തെരഞ്ഞെടുപ്പിൽ 230 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള നിയമസഭാംഗങ്ങളെ ജനങ്ങൾ തിരഞ്ഞെടുക്കും.ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്.

assembly election congress Madhya Pradesh congress cec meet