"രാജസ്ഥാനിൽ കോൺഗ്രസ് ചരിത്ര പരാജയത്തിലേക്ക് നീങ്ങുന്നു": സതീഷ് പൂനിയ

അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണെന്ന് പൂനിയ ആരോപിച്ചു.

author-image
Greeshma Rakesh
New Update
"രാജസ്ഥാനിൽ കോൺഗ്രസ് ചരിത്ര പരാജയത്തിലേക്ക് നീങ്ങുന്നു": സതീഷ് പൂനിയ

ജയ്പൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസ് ചരിത്രപരാജയത്തിലേക്ക് നീങ്ങുന്നുവെന്ന് ബിജെപി നേതാവും പ്രതിപക്ഷ ഉപനേതാവുമായ സതീഷ് പൂനിയ.അതെസമയം തെരഞ്ഞെടുപ്പിൽ  ബിജെപി വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണെന്ന് പൂനിയ ആരോപിച്ചു.

"ഇന്ന് ഞാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ജനങ്ങൾ ബി.ജെ.പിക്ക് അനുകൂലമാണ്. കോൺഗ്രസ് ചരിത്രപരമായ പരാജയത്തിലേക്ക് നീങ്ങുകയാണ്, രാജസ്ഥാനിൽ ബിജെപി വിജയിക്കുമെന്നും" അദ്ദേഹം പറഞ്ഞു. 2018ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച ആംബർ നിയമസഭാ സീറ്റിൽ നിന്നാണ് ഇത്തവണയും ബിജെപി സതീഷ് പൂനിയയെ മത്സരിപ്പിക്കുന്നത്.

"സംസ്ഥാനത്ത് ഭരണ വിരുദ്ധത മാത്രമല്ല, ജനങ്ങൾ സർക്കാരിനോട് രോഷത്തിലാണ്. കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നില്ല. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് രാജസ്ഥാൻ സർക്കാർ. രാമനവമി ആഘോഷങ്ങൾ നിയന്ത്രിച്ചു, അതേസമയം പിഎഫ്‌ഐ കിഡ് ഗ്ലൗസുകൾ ഉപയോഗിച്ച് കൈകാര്യം ചെയ്തു," അദ്ദേഹം പറഞ്ഞു.

അതിനിടെ, വരാനിരിക്കുന്ന രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ മൂന്നാം പട്ടിക ബിജെപി പുറത്തിറക്കി.
കോൺഗ്രസ് നേതാവും സിറ്റിംഗ് എംഎൽഎയുമായ സച്ചിൻ പൈലറ്റിനെതിരെ ടോങ്ക് മണ്ഡലത്തിലെ മുൻ എംഎൽഎ അജിത് സിംഗ് മേത്ത ഉൾപ്പെടെ 58 സ്ഥാനാർത്ഥികളെയാണ് പാർട്ടി മൂന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ കോൺഗ്രസിന്റെ മുരളി ലാൽ മീണ ഭരിക്കുന്ന ദൗസ മണ്ഡലത്തിൽ നിന്ന് ശങ്കര് ലാൽ ശർമ്മയെ ബിജെപി വീണ്ടും മത്സരിപ്പിക്കുന്നു.
2018ൽ ബിജെപിയുടെ ശങ്കർ ലാൽ ശർമ 48,056 വോട്ടുകൾക്കാണ് മീനയോട് പരാജയപ്പെട്ടത്.നേരത്തെ ബിജെപി 83 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക പുറത്തിറക്കിയിരുന്നു. ബിജെപിയുടെ രണ്ടാം പട്ടികയിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ ജലാർപട്ടനിൽ മത്സരിക്കും, മുതിർന്ന ബിജെപി നേതാവ് രാജേന്ദ്ര റാത്തോഡും താരാനഗറിൽ മത്സരരംഗത്തുണ്ട്.

ഝോട്‌വാരയിൽ നിന്നുള്ള എംപി രാജ്യവർധൻ റാത്തോഡിനെയും മറ്റൊരു എംപി ദിയാ കുമാരിയെ വിദ്യാധർ നഗറിൽനിന്നും ബിജെപി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തു. ബാബ ബാലക്‌നാഥ് തിജാരയിലും കിരോഡി ലാൽ മീണ സവായ് മധോപൂരിലും മത്സരിക്കും.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 200 അംഗ സഭയിൽ 73 സീറ്റുകൾ ബിജെപി നേടിയപ്പോൾ 99 സീറ്റുകൾ കോൺഗ്രസ് നേടിയിരുന്നു. ബിഎസ്പി എംഎൽഎമാരുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് അശോക് ഗെലോട്ട് അധികാരത്തിലെത്തിയത്.

നവംബർ 7 ന് മിസോറാം, നവംബർ 7 നും നവംബർ 17 നും ഛത്തീസ്ഗഢ്, നവംബർ 17 ന് മധ്യപ്രദേശ്, നവംബർ 25 ന് രാജസ്ഥാൻ, നവംബർ 30 ന് തെലങ്കാന എന്നിവിടങ്ങളിൽ വോട്ടെടുപ്പ് നടക്കും.

congress Rajasthan satish poonia BJP assembly election