മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കി; ചുമരില്‍ മൂന്ന് പേരുകള്‍

വാരസിംഗുഡയില്‍ മകളെ കൊലപ്പെടുത്തിയതിന് ശേഷം തൊഴില്‍രഹിതരായ ദമ്പതികള്‍ ജീവനൊടുക്കി. വെള്ളിയാഴ്ച രാവിലെ ഗംഗാപുത്ര കോളനിയിലെ വീടിന്റെ വാതില്‍ ബലമായി കുത്തിത്തുറന്ന് അകത്തേക്ക് കയറിയപ്പോഴാണ് സംഭവം കണ്ടത്.

author-image
Priya
New Update
മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കി; ചുമരില്‍ മൂന്ന് പേരുകള്‍

ഹൈദരാബാദ്: വാരസിംഗുഡയില്‍ മകളെ കൊലപ്പെടുത്തിയതിന് ശേഷം തൊഴില്‍രഹിതരായ ദമ്പതികള്‍ ജീവനൊടുക്കി. വെള്ളിയാഴ്ച രാവിലെ ഗംഗാപുത്ര കോളനിയിലെ വീടിന്റെ വാതില്‍ ബലമായി കുത്തിത്തുറന്ന് അകത്തേക്ക് കയറിയപ്പോഴാണ് സംഭവം കണ്ടത്.

കെ സായ് കൃഷ്ണ (35), ഭാര്യ ചിത്രലേഖ (30), മകള്‍ തേജസ്വിനി(4) എന്നിവരെയാണ് പൊലീസ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍ക്കാര്‍ വിളിച്ചെങ്കിലും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് വീട്ടുടമ പൊലീസിനെ വിളിക്കുകയായിരുന്നു.

മൂന്ന് പേരുടെ പേരുകള്‍ ചുവരില്‍ എഴുതിയ ശേഷമാണ് ആത്മഹത്യ ചെയ്തത്. മരണത്തിന് കാരണം വ്യക്തമല്ല. ചിത്രലേഖ മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥലത്ത് സയന്‍സ് എക്സിബിഷന്‍ നടത്തിയ സംഘത്തിലെ ജീവനക്കാരുടെ പേരുകളാണ് എഴുതിവെച്ചതെന്ന് പൊലീസ് പറഞ്ഞു.

കൃഷ്ണ അടുത്ത കാലം വരെ ഒരു ക്യാബ് ഡ്രൈവറായി ജോലി ചെയ്തു. കുറച്ചുകാലമായി ദമ്പതികള്‍ തൊഴില്‍ രഹിതരാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് അവരുടെ കടുത്ത തീരുമാനത്തിന് പിന്നിലെ കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Crime hyderabad suicide