ഡോണള്‍ഡ് ട്രംപിനെതിരെ മാനനഷ്ടക്കേസ്; മാധ്യമപ്രവര്‍ത്തകയ്ക്ക് 83 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ മാധ്യമപ്രവര്‍ത്തക ഇ. ജീന്‍ കാരള്‍ മാനനഷ്ടക്കേസില്‍ 83 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി.

author-image
Athira
New Update
ഡോണള്‍ഡ് ട്രംപിനെതിരെ മാനനഷ്ടക്കേസ്; മാധ്യമപ്രവര്‍ത്തകയ്ക്ക് 83 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

 

വാഷിങ്ടന്‍; യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ മാധ്യമപ്രവര്‍ത്തക ഇ. ജീന്‍ കാരള്‍ മാനനഷ്ടക്കേസില്‍ 83 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. ജീന്‍ കാരള്‍ ആവശ്യപ്പെട്ടതിലും എട്ടിരട്ടിയാണ് കോടതി നഷ്ടപരിഹാരമായി വിധിച്ചത്. വിധിയെ പരിഹസിച്ച ട്രംപ് അപ്പീല്‍ പോകുമെന്നും അറിയിച്ചു.

2019ല്‍ ട്രംപ് തന്നെ പീഡിപ്പിച്ചെന്ന് ഫാഷന്‍ മാസികയില്‍ എഴുത്തുകാരിയായ ജീന്‍ കാരള്‍ ആരോപണം ഉന്നയിച്ചത്. ''95ലോ 96ലോ ആയിരുന്നു സംഭവം. മാന്‍ഹാറ്റനിലെ ഒരു ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറില്‍ ഷോപ്പിങ് നടത്തുമ്പോഴാണു ട്രംപിനെ കണ്ടത്. അന്ന് ട്രംപ് റിയല്‍ എസ്റ്റേറ്റ് വ്യവസായ പ്രമുഖനാണ്. സൗഹൃദഭാവത്തിലായിരുന്നു തുടക്കം. പിന്നീടു ഡ്രസ്സിങ് റൂം വാതില്‍ അടച്ച് അയാള്‍ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. വീട്ടില്‍ നിന്നു പുറത്താക്കുമെന്നും ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും ഭയപ്പെട്ടതിനാല്‍ പൊലീസില്‍ പരാതിപ്പെട്ടില്ല.''എന്നാണ് കാരള്‍ പറഞ്ഞത്.

23 വര്‍ഷം മുന്‍പു തന്നെ പീഡിപ്പിച്ചെന്നാണ് ഫാഷന്‍ മാസികയില്‍ എഴുത്തുകാരിയായ ജീന്‍ കാരള്‍ 2019ല്‍ ആരോപണം ഉന്നയിച്ചത്. തന്റെ പുസ്തകത്തിലാണ് ജീന്‍ ട്രംപിനെതിരെ ലൈംഗികാരോപണവുമായി രംഗത്തുവന്നത്. ''95ലോ 96ലോ ആയിരുന്നു സംഭവം. മാന്‍ഹാറ്റനിലെ ഒരു ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറില്‍ ഷോപ്പിങ് നടത്തുമ്പോഴാണു ട്രംപിനെ കണ്ടത്. അന്ന് ട്രംപ് റിയല്‍ എസ്റ്റേറ്റ് വ്യവസായ പ്രമുഖനാണ്. സൗഹൃദഭാവത്തിലായിരുന്നു തുടക്കം. പിന്നീടു ഡ്രസ്സിങ് റൂം വാതില്‍ അടച്ച് അയാള്‍ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. വീട്ടില്‍ നിന്നു പുറത്താക്കുമെന്നും ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും ഭയപ്പെട്ടതിനാല്‍ പൊലീസില്‍ പരാതിപ്പെട്ടില്ല.''എന്നാണ് കാരള്‍ പറഞ്ഞത്.

ആരോപണം നിഷേധിച്ച ട്രംപ് അവര്‍ തന്റെ 'തരക്കാരി' അല്ലെന്നും കുടുക്കാന്‍ ശ്രമിക്കുകയാണെന്നും പരാതി വ്യാജമാണെന്നും ആരോപിച്ചിരുന്നു. കാരളിനെ കണ്ടിട്ടില്ലെന്നും പുസ്തകങ്ങള്‍ വിറ്റഴിക്കാനുള്ള ജീന്‍ കാരളിന്റെ തന്ത്രമാണ് ഇതെന്നും ട്രംപ് പറഞ്ഞു.

 

Latest News news updates