ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കി മാറ്റും: രാജ്‌നാഥ് സിങ്

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. സിവിലിയന്‍ സാങ്കേതികവിദ്യയിലും പ്രതിരോധ സാങ്കേതികവിദ്യയിലും ഇത് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

author-image
Web Desk
New Update
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കി മാറ്റും: രാജ്‌നാഥ് സിങ്

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. സിവിലിയന്‍ സാങ്കേതികവിദ്യയിലും പ്രതിരോധ സാങ്കേതികവിദ്യയിലും ഇത് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഗ്ലോബല്‍ ടെക്‌നോളജി സമ്മിറ്റില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലയും സ്വകാര്യ മേഖലയും ചേര്‍ന്ന് ഗവേഷണത്തിനും വികസനത്തിനുമുള്ള നിക്ഷേപങ്ങള്‍ നടത്തിയാല്‍ അത് വന്‍ മുന്നേറ്റത്തിന് കാരണമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

' ഒരുമിച്ച് മുന്നോട്ട് പോയാല്‍ ഒരുപാട് കാലം മുന്നോട്ട് പോകാനാകും. ഒന്നിച്ചുപോകാന്‍ സഹകരണം ആവശ്യമാണ്. ശാസ്ത്രജ്ഞര്‍, അക്കാദമിക്, കോര്‍പ്പറേറ്റ് മേഖല, ഗവണ്‍മെന്റിന്റെ ഇന്‍-ഹൗസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ലാബുകള്‍ എന്നിവയ്ക്കിടയില്‍ സഹകരണം നടപ്പാക്കണം. കൂടാതെ ഗവേഷണത്തിനും വികസനത്തിനും ഒപ്പം അറിവ് പങ്കിടല്‍, ബൗദ്ധിക സ്വത്തവകാശ സംരക്ഷണം എന്നിവയിലേക്കും നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വികസിപ്പിക്കുന്ന സാങ്കേതികവിദ്യയെ കുറിച്ചുള്ള വിവരങ്ങള്‍ എങ്ങനെ പങ്കുവെയ്ക്കാം, അറിവ് പങ്കുവെക്കലും ബൗദ്ധിക സ്വത്തവകാശ സംരക്ഷണവും എങ്ങനെ നടപ്പാക്കണം, വിവരങ്ങള്‍ എങ്ങനെ കൈമാറും, ജേണലുകള്‍ പ്രസിദ്ധീകരിക്കുന്നത്, പേറ്റന്റുകള്‍ ഫയല്‍ ചെയ്യുന്നത്, പേറ്റന്റുകള്‍ ലഭിക്കുമ്പോള്‍, ആ പേറ്റന്റുകള്‍ എങ്ങനെ സംരക്ഷിക്കപ്പെടും എന്നിവയെക്കുറിച്ചും അറിയേണ്ടതുണ്ട് ' എന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് സാങ്കേതികവിദ്യ കടന്നുചെന്ന് മനുഷ്യജീവിതം എളുപ്പമാക്കാത്ത മേഖലകള്‍ കുറവായിരിക്കും. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രമുഖ മേഖലകള്‍ക്ക് പുറമെ, പൊതുസേവനം, ബാങ്കിംഗ് തുടങ്ങിയ മേഖലകളിലും സാങ്കേതികവിദ്യ തങ്ങളുടെ സേവന മികവ് വര്‍ധിപ്പിക്കുകയാണ്. നിലവിലെ ആഗോള സാഹചര്യങ്ങളില്‍, പ്രതിരോധ മേഖലയിലെ സാങ്കേതികവിദ്യയുടെ പങ്ക് വര്‍ധിച്ചുവരികയാണ്. അടുത്തിടെയുള്ള സംഭവങ്ങള്‍ വിശകലനം ചെയ്താല്‍ സാങ്കേതികവിദ്യയ്ക്ക് എല്ലാത്തിലും പ്രധാന പങ്കുവഹിക്കാനുണ്ടാകും.

സാറ്റലൈറ്റ് അധിഷ്ഠിത ട്രാക്കിംഗ് സിസ്റ്റങ്ങള്‍, ഡ്രോണുകള്‍, ഗൈഡഡ് മിസൈലുകള്‍, റഡാര്‍ തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ യുദ്ധത്തിന്റെ സാഹചര്യത്തെ തന്നെ മാറ്റിമറിച്ച രീതി നാമെല്ലാവരും കാണുന്നുണ്ട്. ശത്രുവിന് ആധിപത്യം സ്ഥാപിക്കാന്‍ മാത്രമല്ല, സൈനികരെയും സാധാരണക്കാരെയും സംരക്ഷിക്കാനും സാങ്കേതികവിദ്യ സഹായിക്കുന്നു. അതിനാല്‍, ആഗോള സംഭവങ്ങളില്‍ നിന്നും അവയുടെ അനുഭവങ്ങളില്‍ നിന്നും നാം പഠിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

പ്രതിരോധ മേഖലയിലെ ഡ്രോണുകള്‍, സൈബര്‍ യുദ്ധം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളുടെ പങ്ക് അംഗീകരിക്കുകയും മെച്ചപ്പെടുത്തുകയും വേണം. പ്രതിരോധ മേഖലയില്‍ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കണമെങ്കില്‍, ഒറ്റപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കേണ്ടിവരുമെന്നും സിവിലിയന്‍ സാങ്കേതികവിദ്യയില്‍ നമ്മള്‍ ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

Latest News national news