ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ; ഡോ റുവൈസിന്റെ പിതാവിനേയും പ്രതി ചേര്‍ത്തു

യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ ഡോ. റുവൈസിന്റെ പിതാവിനേയും പൊലീസ് പ്രതി ചേര്‍ത്തു. സ്ത്രീധനത്തിന് വേണ്ടി റുവൈസിന്റെ പിതാവും സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഷഹനയുടെ മാതാവ് മൊഴി നല്‍കിയിരുന്നു.

author-image
Priya
New Update
ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ; ഡോ റുവൈസിന്റെ പിതാവിനേയും പ്രതി ചേര്‍ത്തു

തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ ഡോ. റുവൈസിന്റെ പിതാവിനേയും പൊലീസ് പ്രതി ചേര്‍ത്തു. സ്ത്രീധനത്തിന് വേണ്ടി റുവൈസിന്റെ പിതാവും സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഷഹനയുടെ മാതാവ് മൊഴി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്നാണ് റുവൈസിന്റെ പിതാവിനേയും കേസില്‍ പ്രതി ചേര്‍ത്തത്.
ഇയാള്‍ ഒളിവില്‍ കഴിയുകയാണെന്നാണ് പൊലീസ് പറയുന്നത്. കരുനാഗപ്പള്ളിയിലെ റുവൈസിന്റെ വീട് പൂട്ടിയ നിലയിലാണ്.

 

പൊലീസ് ഇന്നലെ ബന്ധുക്കളുടെ വീട്ടിലുള്‍പ്പെടെ പൊലീസ് അന്വേഷണം നടത്തിയെങ്കിലും റുവൈസിന്റെ പിതാവിനെ കണ്ടെത്താനായില്ല. അവസാന നിമിഷമാണ് ഡോ. റുവൈസും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറിയത്.

ബന്ധത്തില്‍ നിന്നും പിന്മാറിയതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന തിങ്കളാഴ്ച രാവിലെയാണ് ഡോ. റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയക്കുന്നത്.

 

ഷഹന ജീവനൊടുക്കുമെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ തയ്യാറായില്ല. സന്ദേശം എത്തിയതിന് പിന്നാലെ 9 മണിയോടെ റുവൈസ് ഷഹനയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു.

 

ഇത് ഷഹനയുടെ മനോനില കൂടുതല്‍ തകര്‍ക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. തിങ്കളാഴ്ച പതിനൊന്നരയോടെയാണ് ഡോ. ഷഹനയെ ഫ്ലാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്.

അറസ്റ്റിലാകുന്നതിന് മുന്‍പ് തന്നെ ഷഹന അയച്ച സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷെ കഴക്കൂട്ടം അസി.കമ്മീഷണറുടെ ചോദ്യം ചെയ്യലില്‍ ഷഹന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിച്ചു. ഷഹനയുടെ മൊബൈലില്‍ നിന്നും തെളിവുകള്‍ പൊലീസിന് ലഭിച്ചു.

suicide dr shahna