ഡോ. ഷഹ്നയുടെ ആത്മഹത്യ; റുവൈസിന് വ്യവസ്ഥകളോടെ ജാമ്യം

തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതി ഡോ. ഇ.എ റുവൈസിന് വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.

author-image
Priya
New Update
ഡോ. ഷഹ്നയുടെ ആത്മഹത്യ; റുവൈസിന് വ്യവസ്ഥകളോടെ ജാമ്യം

കൊച്ചി: തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതി ഡോ. ഇ.എ റുവൈസിന് വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.

പ്രതി ഈ മാസം ഏഴു മുതല്‍ കസ്റ്റഡിയിലാണെന്നും ഇനി കസ്റ്റഡിയില്‍ തുടരേണ്ട കാര്യമില്ലെന്നും വിലയിരുത്തിയതിന് ശേഷമാണ് പ്രതിക്ക് ജാമ്യം നല്‍കിയത്.

ഡിസംബര്‍ നാലിനാണ് ഷഹ്ന ആത്മഹത്യ ചെയ്തത്. റുവൈസും കുടുംബാംഗങ്ങളും വന്‍തുക സ്ത്രീധനം ചോദിച്ചതാണു ആത്മഹത്യ ചെയ്യാന്‍ കാരണമെന്നായിരുന്നു പരാതി.

റുവൈസിന്റെ പിതാവിനും നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പില്‍ റുവൈസിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ടെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞു.

ജീവനൊടുക്കിയ ദിവസം ഷഹ്ന റുവൈസിനെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒഴിവാക്കി. ഷഹ്നയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് റുവൈസിന് അറിയാമായിരുന്നു.

മാതാപിതാക്കള്‍ വീട്ടില്‍ ചെന്നപ്പോള്‍ സാമ്പത്തിക വിഷയത്തെക്കുറിച്ചു സംസാരമുണ്ടായെന്നു ദൃക്‌സാക്ഷി മൊഴികളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥിയാണെന്ന ഒറ്റക്കാരണം കൊണ്ടുമാത്രമേ ജാമ്യം അനുവദിക്കുന്നത് പരിഗണിക്കാന്‍ സാധിക്കുകയുള്ളു. നിങ്ങളുടെ ഭാവി നശിപ്പിക്കപ്പെടാന്‍ പാടില്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു.

High Court suicide dr shahna