നേപ്പാളില്‍ അതിശക്തമായ ഭൂചലനം; കനത്ത നാശനഷ്ടം, സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ

നേപ്പാളിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ കനത്ത നാശനഷ്ടമുണ്ടായതിന് പിന്നാലെ രാജ്യത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ.

author-image
Priya
New Update
നേപ്പാളില്‍ അതിശക്തമായ ഭൂചലനം; കനത്ത നാശനഷ്ടം, സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ

ഡല്‍ഹി: നേപ്പാളിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ കനത്ത നാശനഷ്ടമുണ്ടായതിന് പിന്നാലെ രാജ്യത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ.

ഇന്നലെ രാത്രി ഉണ്ടായത് 2015ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനമാണെന്ന് ആണ് ഇന്ത്യയുടെ വിലയിരുത്തല്‍. ഭൂചലനത്തില്‍ 125 പേര്‍ ഇതുവരെ മരിച്ചതായും 400 ലേറെ പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഇന്ത്യയുടെ സൈനിക ഹെലികോപ്റ്ററുകള്‍ നേപ്പാളിലെത്തി. അതേസമയം, ഭൂചലനത്തില്‍ നേപ്പാള്‍ നല്‍ഗഡ് ഡെപ്യൂട്ടി മേയറും കുടുംബവും മരിച്ചുവെന്ന് സ്ഥിരീകരിച്ചു.

ഇന്നലെ രാത്രി 11.30 യോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഒട്ടേറെ പേര്‍ മരിച്ചുവെന്നും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് സംശയം.

പലയിടങ്ങളിലും വൈദ്യുതി വിതരണ സംവിധാനങ്ങളും ആശയവിനിമയ സംവിധാനങ്ങളും തകരാറിലായി.ഭൂകമ്പത്തിന്റെ പ്രകമ്പനം ഇന്ത്യയില്‍ യുപി, ഡല്‍ഹി, ബീഹാര്‍, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടിരുന്നു. എത്ര ഗുരുതരമാണ് സാഹചര്യമെന്ന് ഇനിയും വ്യക്തമായിട്ടില്ല.

nepal earthquake