/kalakaumudi/media/post_banners/0f5b0aabbf0f20f6324ea4f494be7f06fee1016c43aba0ab6eb4ace4ce6bd948.jpg)
ലൂയിസ്റ്റൺ: 22 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത വെടിവയ്പിനെ തുടർന്ന് യുഎസിൽ അടിയന്തര ജാഗ്രതാ നിർദേശ നൽകി അധികൃതർ .സംഭവത്തിനു പിന്നാലെ ലൂയിസ്റ്റണിലെ പ്രദേശവാസികളോട് അവരുടെ വീടുകളിൽ തന്നെ തുടരാൻ അധികൃതർ ആവശ്യപ്പെട്ടു.കൂട്ട വെടിവയ്പ്പിലെ പ്രധാന പ്രതി റോബർട്ട് കാർഡാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.റോബർട്ട് കാർഡിനെ പിടികൂടാൻ പോലീസ് ഓപ്പറേഷൻ ആരംഭിച്ചു.
വെടിവെയ്പിനു പിന്നാലെ വൈറ്റ് സുബാരുവിൽ കയറി പോകുന്നതിന്റെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. ബൗളിംഗ് ആലിയില്‍ ആയുധവുമായി നില്‍ക്കുന്ന അക്രമിയുടെ ചിത്രം പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അക്രമിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.
റോബർട്ട് കാർഡ് യുഎസ് ആർമി റിസർവിലെ തോക്കുകളുടെ പരിശീലകനായിരുന്നു. രണ്ടുതവണ വിവാഹമോചിതനും മൂന്ന് കുട്ടികളുടെ പിതാവുമായ ഇയാൾ ഗാർഹിക പീഡനത്തിനും മറ്റ് കുറ്റകൃത്യങ്ങൾക്കും അറസ്റ്റിലായിട്ടുണ്ട്.കാർഡിന്റെ മുൻ ഭാര്യമാരിൽ ഒരാൾ ഇയ്യാൾക്കെതിരെ കേസ് നൽകിയതായും റിപ്പോർട്ടുകൾ ഉണ്ട്.
ഈ വർഷമാദ്യം, ശബ്ദം കേൾക്കുന്നതുൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങൾ കാർഡ് റിപ്പോർട്ട് ചെയ്യുകയും മൈനിലെ സാക്കോയിലെ സൈനിക പരിശീലന കേന്ദ്രത്തിൽ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ടാഴ്ചയോളം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ഇയ്യാൾ പിന്നീട് ആശുപത്രി വിടുകയായിരുന്നു.
ആയുധങ്ങൾ കരുതാൻ നിയമപരമായ അവകാശമുള്ള രാജ്യമാണ് യുഎസ്.അതിനാൽ ഇതിനോടകം നിരവധി വെടിവയ്പുകളും സുഎസിൽ ഉണ്ടിയിട്ടുണ്ട്. ഈ വർഷം ഇതുവരെ നാലോ അതിലധികമോ ആളുകൾ വെടിയേറ്റ് കൊല്ലപ്പെടുകയോ ചെയ്ത സംഭവങ്ങളായി നിർവചിക്കപ്പെട്ടിരിക്കുന്ന യുഎസിൽ 500 കൂട്ട വെടിവയ്പുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ കാര്യമായ നടപടികളാെന്നും എടുക്കാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല.