തെക്കന്‍ തമിഴ്‌നാട്ടില്‍ പ്രളയം; 23 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി, ട്രെയിനില്‍ 500 യാത്രക്കാര്‍ കുടുങ്ങി കിടക്കുന്നു

താഴ്ന്ന പ്രദേശങ്ങളില്‍ നൂറു കണക്കിന് വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. അതേസമയം, കേരളത്തിലൂടെയുള്ള 3 ട്രെയിനുകളടക്കം 23 ട്രെയിനുകള്‍ ഇന്ന് പൂര്‍ണമായി റദ്ദാക്കി.

author-image
Priya
New Update
തെക്കന്‍ തമിഴ്‌നാട്ടില്‍ പ്രളയം; 23 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി, ട്രെയിനില്‍ 500 യാത്രക്കാര്‍ കുടുങ്ങി കിടക്കുന്നു

ചെന്നൈ: തെക്കന്‍ തമിഴ്‌നാട് പ്രളയക്കെടുതിയില്‍. തൂത്തുക്കൂടി, തെങ്കാശി, കന്യാകുമാരി ജില്ലകളില്‍ ഇന്ന് മഴയുടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ ശക്തമായ മഴ ലഭിച്ചിരുന്നു.താഴ്ന്ന പ്രദേശങ്ങളില്‍ നൂറു കണക്കിന് വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. അതേസമയം, കേരളത്തിലൂടെയുള്ള 3 ട്രെയിനുകളടക്കം 23 ട്രെയിനുകള്‍ ഇന്ന് പൂര്‍ണമായി റദ്ദാക്കി.

5 ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. 13 ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 190 മൊബൈല്‍ മെഡിക്കല്‍ യുണിറ്റുകള്‍ സജ്ജമാണ്. ശ്രീവൈകുണ്ഠത്ത് ട്രെയിനില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ശ്രമവും തുടരുകയാണ്.

ട്രെയിനിലെ 500 യാത്രക്കാരെ ഇതുവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ സാധിച്ചിട്ടില്ല. യാത്രക്കാര്‍ കുടുങ്ങിയിട്ട് ഒന്നര ദിവസം പിന്നിട്ടു. തിരുനെല്‍വേലി, തൂത്തുക്കൂടി ജില്ലകളില്‍ ഇന്ന് പൊതു അവധിയും തെങ്കാശി , കന്യാകുമാരി ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഗവര്‍ണര്‍ ആര്‍.എന്‍.രവി തെക്കന്‍ തമിഴ്‌നാട്ടിലെ പ്രളയത്തില്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളുടെയും സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥറുടെയും യോഗം രാവിലെ രാജ്ഭവനില്‍ ചേരും.

flood tamilnadu train